വൈപ്പിൻ: എളങ്കുന്നപ്പുഴയിലെ വൈപ്പിൻ ഗവ. കോളജിൽ മെന്പർഷിപ്പ് കാന്പയിനിടെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരുപക്ഷത്തെയും നേതാക്കളടക്കം അഞ്ചു പേർക്കു പരിക്കേറ്റു. എസ്എഫ്ഐയുടെ ഭാഗത്ത് യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ എ.എസ്. അലീഷ് ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. എഐഎസ്എഫിലെ യൂണിറ്റ് പ്രസിഡന്റ് ടി.എസ്. വിഷ്ണു, സെക്രട്ടറി സ്വാലിഹ് അൽഫ്രീദി എന്നിവരുൾപ്പെടെ മൂന്നു പ്രവർത്തകർക്കു പരിക്കേറ്റു.
രണ്ടാംവർഷ വിദ്യാർഥികൾക്ക് ബുധനാഴ്ച ക്ലാസ് ഉണ്ടായിരുന്നില്ല. അതിനിടെ കാന്പയിന്റെ ഭാഗമായി രണ്ട് എഐഎസ്എഫ് ഭാരവാഹികൾ കോളജിൽ വന്നത് എസ്എഫ്ഐക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്നു പ്രിൻസിപ്പൽ എല്ലാവരെയും കോളജ് കാന്പസിൽനിന്നു പുറത്താക്കിയിരുന്നു. ഇതിനുശേഷമായിരുന്നു ഏറ്റുമുട്ടൽ.
രണ്ടാംവർഷ വിദ്യാർഥികൾക്ക് ബുധനാഴ്ച ക്ലാസ് ഉണ്ടായിരുന്നില്ല. അതിനിടെ കാന്പയിന്റെ ഭാഗമായി രണ്ട് എഐഎസ്എഫ് ഭാരവാഹികൾ കോളജിൽ വന്നത് എസ്എഫ്ഐക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്നു പ്രിൻസിപ്പൽ എല്ലാവരെയും കോളജ് കാന്പസിൽനിന്നു പുറത്താക്കിയിരുന്നു. ഇതിനുശേഷമായിരുന്നു ഏറ്റുമുട്ടൽ.