കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിലുള്‍പ്പെട്ട പിറവം സ്വദേശിനി ഏലിയാമ്മയുടെ (93) മൃതദേഹം പിറവം വലിയപള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ ഹൈക്കോടതി നിര്‍ദേശം നല്കി. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള വലിയ പള്ളിയുടെ സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ട്രസ്റ്റി എം.പി. ബാബു നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു യാക്കോബായ വിഭാഗം വ്യക്തമാക്കി. തുടര്‍ന്ന് 21ന് മൃതദേഹം ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍ സംസ്കരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനുമിടയ്ക്കാണ് സംസ്കാരം നടത്തേണ്ടത്.
മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു യാക്കോബായ വിഭാഗം വ്യക്തമാക്കി. തുടര്‍ന്ന് 21ന് മൃതദേഹം ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍ സംസ്കരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനുമിടയ്ക്കാണ് സംസ്കാരം നടത്തേണ്ടത്.