തിരുവനന്തപുരം: പോലീസ് കസ്റ്റഡി മർദനത്തിന് ഇരയായി പീരുമേട് ആശുപത്രിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ അമ്മയ്ക്കും മൂന്നു മക്കൾക്കുമായി 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാകും ഭാര്യക്കു നൽകുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷൽ അന്വേഷണവും നടന്നു വരികയാണ്.
രാജ്കുമാറിന്റെ നഴ്സിംഗിനു പഠിക്കുന്ന മകൾ ജെസി, ബികോമിനു പഠിക്കുന്ന മകൻ ജോഷി, ഹൈസ്കൂൾ വിദ്യാർഥി ജോബി, അമ്മ കസ്തൂരി എന്നിവർക്കു നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു നൽകും. തുക കുട്ടികളുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തും.
പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുമായി രക്ഷാകർത്താവിന് പിൻവലിക്കാനാവും. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്പോൾ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്.
കസ്തൂരിയുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാത്കൃത ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ലഭിക്കത്തക്കവിധം അനുവദിക്കാൻ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
രാജ്കുമാറിന്റെ നഴ്സിംഗിനു പഠിക്കുന്ന മകൾ ജെസി, ബികോമിനു പഠിക്കുന്ന മകൻ ജോഷി, ഹൈസ്കൂൾ വിദ്യാർഥി ജോബി, അമ്മ കസ്തൂരി എന്നിവർക്കു നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു നൽകും. തുക കുട്ടികളുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തും.
പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുമായി രക്ഷാകർത്താവിന് പിൻവലിക്കാനാവും. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്പോൾ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്.
കസ്തൂരിയുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാത്കൃത ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ലഭിക്കത്തക്കവിധം അനുവദിക്കാൻ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.