തിരുവനന്തപുരം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഇന്നലെ വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണു റിപ്പോർട്ട് കൈമാറിയത്.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കേണ്ടതിനാൽ ഉള്ളടക്കം വെളിപ്പെടുത്താനാകില്ലെന്നു പി.എസ്. ഗോപിനാഥൻ പറഞ്ഞു. റിപ്പോർട്ട് ഇന്നു മുഖ്യമന്ത്രി വിശദമായി പരിശോധിക്കും. 2016 ഏപ്രിൽ 10നാണു നാടിനെ നടുക്കിയ പരവൂർ പുറ്റിംഗൽ വെടിക്കെട്ട് അപകടമുണ്ടായത്. പുറ്റിംഗൽ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോട് അനുബന്ധിച്ചുള്ള കമ്പത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്കു തീപിടിച്ചായിരുന്നു അപകടം. ദുരന്തത്തിൽ 105 പേർ മരിക്കുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. െ ഉമ്മൻ ചാണ്ടി സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റീസ് കൃഷ്ണൻനായർ കമ്മീഷനെ നിയമിക്കുകയും ചെയ്തു.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മീഷൻ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടോ മറ്റു സൗകര്യങ്ങളോ അനുവദിക്കാത്ത സാഹചര്യത്തിൽ കൃഷ്ണൻ നായർ കമ്മീഷൻ അന്വേഷണം അവസാനിപ്പിച്ചു. തുടർന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ കമ്മീഷനെ നിയോഗിച്ചത്.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കേണ്ടതിനാൽ ഉള്ളടക്കം വെളിപ്പെടുത്താനാകില്ലെന്നു പി.എസ്. ഗോപിനാഥൻ പറഞ്ഞു. റിപ്പോർട്ട് ഇന്നു മുഖ്യമന്ത്രി വിശദമായി പരിശോധിക്കും. 2016 ഏപ്രിൽ 10നാണു നാടിനെ നടുക്കിയ പരവൂർ പുറ്റിംഗൽ വെടിക്കെട്ട് അപകടമുണ്ടായത്. പുറ്റിംഗൽ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോട് അനുബന്ധിച്ചുള്ള കമ്പത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്കു തീപിടിച്ചായിരുന്നു അപകടം. ദുരന്തത്തിൽ 105 പേർ മരിക്കുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. െ ഉമ്മൻ ചാണ്ടി സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റീസ് കൃഷ്ണൻനായർ കമ്മീഷനെ നിയമിക്കുകയും ചെയ്തു.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മീഷൻ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടോ മറ്റു സൗകര്യങ്ങളോ അനുവദിക്കാത്ത സാഹചര്യത്തിൽ കൃഷ്ണൻ നായർ കമ്മീഷൻ അന്വേഷണം അവസാനിപ്പിച്ചു. തുടർന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ കമ്മീഷനെ നിയോഗിച്ചത്.