തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ തമ്മിലുണ്ടായ കത്തിക്കുത്തിനെത്തുടർന്നുള്ള സമരങ്ങൾ ഇന്നലെ സെക്രട്ടേറിയറ്റ് വളപ്പിലും. കെഎസ്യു വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരാണ് ഇന്നലെ മന്ത്രിസഭാ യോഗം നടക്കുന്ന സമയത്തു സെക്രട്ടേറിയറ്റ് വളപ്പിൽ കയറി പ്രതിഷേധിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളിലും പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പുകളിലും ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം തുടരുകയാണ്. ഈ നിരാഹാര പന്തലിനു സമീപത്തുനിന്നാണ് ഇന്നലെ രാവിലെ പത്തരയോടെ കെഎസ്യു പ്രവർത്തകർ മതിൽ ചാടി സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം സർവകലാശാല ആസ്ഥാനത്തേയ്ക്കും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്കും കെഎസ്യു നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ മർദനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റ് വളപ്പിൽ കയറി പ്രതിഷേധിച്ചത്. സംസ്ഥാന സെക്രട്ടറി സി. ശില്പയാണു മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിന്റെ കവാടം വരെ എത്തിയത്. സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിച്ച അഞ്ചു പ്രവർത്തകരിൽ വനിതയായി ശില്പ മാത്രമായിരുന്നു.
മറ്റു കെഎസ്യു പ്രവർത്തകരായ അലോഷി സേവ്യർ, അരുണ് രാജേന്ദ്രൻ, ആനന്ദ് കെ. ഉദയൻ, അനു ലോലച്ചൻ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിൽ പോലീസ് പിടികൂടി. ഇവിടെനിന്നു പ്രവർത്തകരെ നന്ദാവനം പോലീസ് ക്യാന്പിലേക്കു കൊണ്ടുപോയി. ശില്പയെ ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്.
പിടികൂടിയ പ്രവർത്തകരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് തയാറാവുന്നില്ലെന്ന് ആരോപിച്ചു കോണ്ഗ്രസ് എംഎൽഎമാരായ എം. വിൻസെന്റ്, പി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാന്പിനു മുന്നിൽ കുത്തിയിരിപ്പു നടത്തി. ഇതേത്തുടർന്നു കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വൈകുന്നേരത്തോടെ വിട്ടയച്ചു.
യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളിലും പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പുകളിലും ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം തുടരുകയാണ്. ഈ നിരാഹാര പന്തലിനു സമീപത്തുനിന്നാണ് ഇന്നലെ രാവിലെ പത്തരയോടെ കെഎസ്യു പ്രവർത്തകർ മതിൽ ചാടി സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം സർവകലാശാല ആസ്ഥാനത്തേയ്ക്കും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്കും കെഎസ്യു നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ മർദനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ സെക്രട്ടേറിയറ്റ് വളപ്പിൽ കയറി പ്രതിഷേധിച്ചത്. സംസ്ഥാന സെക്രട്ടറി സി. ശില്പയാണു മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിന്റെ കവാടം വരെ എത്തിയത്. സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിച്ച അഞ്ചു പ്രവർത്തകരിൽ വനിതയായി ശില്പ മാത്രമായിരുന്നു.
മറ്റു കെഎസ്യു പ്രവർത്തകരായ അലോഷി സേവ്യർ, അരുണ് രാജേന്ദ്രൻ, ആനന്ദ് കെ. ഉദയൻ, അനു ലോലച്ചൻ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിൽ പോലീസ് പിടികൂടി. ഇവിടെനിന്നു പ്രവർത്തകരെ നന്ദാവനം പോലീസ് ക്യാന്പിലേക്കു കൊണ്ടുപോയി. ശില്പയെ ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്.
പിടികൂടിയ പ്രവർത്തകരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് തയാറാവുന്നില്ലെന്ന് ആരോപിച്ചു കോണ്ഗ്രസ് എംഎൽഎമാരായ എം. വിൻസെന്റ്, പി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാന്പിനു മുന്നിൽ കുത്തിയിരിപ്പു നടത്തി. ഇതേത്തുടർന്നു കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വൈകുന്നേരത്തോടെ വിട്ടയച്ചു.