തൊടുപുഴ: ചെറുകിട നാമമാത്ര കർഷകർക്കു സംസ്ഥാന സർക്കാർ നൽകി വന്നിരുന്ന കർഷക ക്ഷേമ പെൻഷനുള്ള അപേക്ഷ സ്വീകരിക്കൽ നിലച്ചിട്ടു രണ്ടുവർഷം. സാന്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പുതിയ അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നു ധനവകുപ്പ് നിർദേശം നൽകിയത്.
ഇതിനു പുറമെ കർഷക ക്ഷേമനിധി ബിൽ കൊണ്ടുവരുന്നതും കാരണമാണ്. കർഷക ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്ന് ഏതു രീതിയിലുള്ള മാറ്റമാണ് പുതിയ ബില്ലിൽ ഉണ്ടാവുകയെന്നും വ്യക്തമല്ല.
മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കർഷകർക്കായി ക്ഷേമ പെൻഷൻ നൽകുന്ന കിസാൻ അഭിമാൻ പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 600 രൂപയായിരുന്ന പെൻഷൻ പടിപടിയായി ഉയർന്ന് ഇപ്പോൾ 1100 രൂപയായി.
രണ്ടു ഹെക്ടറോ അതിൽ താഴെയോ കൃഷി ഭൂമിയുളള കാർഷിക വൃത്തി ജീവിത മാർഗമായി സ്വീകരിച്ച 60 വയസു പൂർത്തിയായവർക്കായിരുന്നു കർഷക പെൻഷൻ നൽകി വന്നിരുന്നത്. നേരത്തെ മൂന്നര ലക്ഷത്തോളം പേരാണ് കർഷക പെൻഷൻ വാങ്ങിയിരുന്നത്. എന്നാൽ, മാനദണ്ഡം പുതുക്കി നിശ്ചയിച്ചതോടെ അർഹരായവരുടെ എണ്ണം മൂന്നു ലക്ഷത്തോളമായി ചുരുങ്ങി. അർഹരായ കർഷകർക്കു പെൻഷൻ നൽകാൻ പ്രതിമാസം 33 കോടിയോളം രൂപ വേണ്ടിവരും. ഇടുക്കിയിൽ മാത്രം നാലു മാസത്തെ പെൻഷൻ കുടിശികയായി നിലവിൽ 15 കോടി നൽകാനുണ്ട്.
നിയമസഭയിൽ പുതിയ കർഷക ക്ഷേമനിധി ബിൽ കൊണ്ടു വരുന്നതിനു മുന്നോടിയായി ജില്ലകൾ തോറും കർഷകരുടെ സിറ്റിംഗ് നടത്തുന്നുണ്ട്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലാണു കർഷകരുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും യോഗങ്ങൾ വിളിക്കുന്നത്.
തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ യോഗം നടന്നു കഴിഞ്ഞു. ഇടുക്കിയിൽ നാളെ നടക്കുന്ന സിറ്റിംഗിലും മന്ത്രി പങ്കെടുക്കും. നിലവിൽ പെൻഷൻ പറ്റി വരുന്ന കർഷകരെ പുതിയ പദ്ധതിയിലേക്കു മാറ്റും.
ടി.പി. സന്തോഷ്കുമാർ
ഇതിനു പുറമെ കർഷക ക്ഷേമനിധി ബിൽ കൊണ്ടുവരുന്നതും കാരണമാണ്. കർഷക ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്ന് ഏതു രീതിയിലുള്ള മാറ്റമാണ് പുതിയ ബില്ലിൽ ഉണ്ടാവുകയെന്നും വ്യക്തമല്ല.
മുല്ലക്കര രത്നാകരൻ കൃഷിമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കർഷകർക്കായി ക്ഷേമ പെൻഷൻ നൽകുന്ന കിസാൻ അഭിമാൻ പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 600 രൂപയായിരുന്ന പെൻഷൻ പടിപടിയായി ഉയർന്ന് ഇപ്പോൾ 1100 രൂപയായി.
രണ്ടു ഹെക്ടറോ അതിൽ താഴെയോ കൃഷി ഭൂമിയുളള കാർഷിക വൃത്തി ജീവിത മാർഗമായി സ്വീകരിച്ച 60 വയസു പൂർത്തിയായവർക്കായിരുന്നു കർഷക പെൻഷൻ നൽകി വന്നിരുന്നത്. നേരത്തെ മൂന്നര ലക്ഷത്തോളം പേരാണ് കർഷക പെൻഷൻ വാങ്ങിയിരുന്നത്. എന്നാൽ, മാനദണ്ഡം പുതുക്കി നിശ്ചയിച്ചതോടെ അർഹരായവരുടെ എണ്ണം മൂന്നു ലക്ഷത്തോളമായി ചുരുങ്ങി. അർഹരായ കർഷകർക്കു പെൻഷൻ നൽകാൻ പ്രതിമാസം 33 കോടിയോളം രൂപ വേണ്ടിവരും. ഇടുക്കിയിൽ മാത്രം നാലു മാസത്തെ പെൻഷൻ കുടിശികയായി നിലവിൽ 15 കോടി നൽകാനുണ്ട്.
നിയമസഭയിൽ പുതിയ കർഷക ക്ഷേമനിധി ബിൽ കൊണ്ടു വരുന്നതിനു മുന്നോടിയായി ജില്ലകൾ തോറും കർഷകരുടെ സിറ്റിംഗ് നടത്തുന്നുണ്ട്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലാണു കർഷകരുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും യോഗങ്ങൾ വിളിക്കുന്നത്.
തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ യോഗം നടന്നു കഴിഞ്ഞു. ഇടുക്കിയിൽ നാളെ നടക്കുന്ന സിറ്റിംഗിലും മന്ത്രി പങ്കെടുക്കും. നിലവിൽ പെൻഷൻ പറ്റി വരുന്ന കർഷകരെ പുതിയ പദ്ധതിയിലേക്കു മാറ്റും.
ടി.പി. സന്തോഷ്കുമാർ