കൊച്ചി: ദളിത് ക്രൈസ്തവരോടു വിവേചനം കാണിക്കുന്നതു ക്രൈസ്തവ സഭകളല്ലെന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അർഹതപ്പെട്ട അവകാശങ്ങളും സംവരണങ്ങളും നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളാണെന്നും കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ചു സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യം അട്ടിമറിച്ചാണു ദളിത് സമൂഹത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നത്. ഇതു ന്യായമാണോയെന്നു ക്രൈസ്തവ ആക്ഷേപം നടത്തുന്ന സർക്കാർ ഏജൻസികൾ വിശദീകരിക്കണം.
ദളിത് ക്രൈസ്തവരുടെ സംവരണത്തിനായി നടത്തുന്ന ശ്രമങ്ങൾ അട്ടിമറിക്കാൻ, ജാതി മാറുന്നുവെന്ന വാദമുയർത്തുന്നത് ആസൂത്രിതമാണ്. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണമാണ് വേണ്ടത്. 1956ൽ സിക്ക് മതവിശ്വാസത്തിലേക്കു കടന്നുവന്ന ദളിത് വിഭാഗങ്ങൾക്കും 1990ൽ ബുദ്ധമതത്തിലെ ദളിതർക്കും കേന്ദ്രസർക്കാർ പട്ടികജാതി സംവരണമേർപ്പെടുത്തിയിട്ടും ദളിത് ക്രൈസ്തവരോടുള്ള അവഗണന തുടരുന്നതിൽ യാതൊരു ന്യായീകരണവുമില്ല.
മുസ് ലിം വിഭാഗത്തിന് സംവരണവും ന്യൂനപക്ഷ ക്ഷേമപദ്ധതികളും വാരിക്കോരിക്കൊടുത്തിട്ട് ക്രൈസ്തവരോട് നീതിനിഷേധം തുടരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും കമ്മീഷനുകളുടെയും അജൻഡകളും ജല്പനങ്ങളും മുഖവിലയ്ക്കെടുക്കാനാവില്ല. ദളിത് ക്രൈസ്തവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സംവരണ അവകാശങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവ സമൂഹമൊന്നാകെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലും നിയമപോരാട്ടത്തിലുമാണ്.
ദളിത് ക്രൈസ്തവരെ പട്ടികജാതിയായി പരിഗണിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി സെപ്റ്റംബറിൽ പരിഗണനയ്ക്ക് എടുക്കാനിരിക്കേ അതിന് അനുകൂല നിലപാട് സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ തയാറാകണം. മതംമാറി ക്രിസ്തീയ സഭകളിൽ ചേർന്ന 73.89 ശതമാനം പേരും ജാതിവിവേചനം നേരിടുന്നുവെന്നും സഹായധനം ലഭിക്കുമെന്നതായിരുന്നു ദളിതർ മതം മാറാനുള്ള കാരണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേതായി മാധ്യമങ്ങളിൽ വന്ന വാർത്ത അന്വേഷണവിധേയമാക്കേണ്ടതാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ചു സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യം അട്ടിമറിച്ചാണു ദളിത് സമൂഹത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നത്. ഇതു ന്യായമാണോയെന്നു ക്രൈസ്തവ ആക്ഷേപം നടത്തുന്ന സർക്കാർ ഏജൻസികൾ വിശദീകരിക്കണം.
ദളിത് ക്രൈസ്തവരുടെ സംവരണത്തിനായി നടത്തുന്ന ശ്രമങ്ങൾ അട്ടിമറിക്കാൻ, ജാതി മാറുന്നുവെന്ന വാദമുയർത്തുന്നത് ആസൂത്രിതമാണ്. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണമാണ് വേണ്ടത്. 1956ൽ സിക്ക് മതവിശ്വാസത്തിലേക്കു കടന്നുവന്ന ദളിത് വിഭാഗങ്ങൾക്കും 1990ൽ ബുദ്ധമതത്തിലെ ദളിതർക്കും കേന്ദ്രസർക്കാർ പട്ടികജാതി സംവരണമേർപ്പെടുത്തിയിട്ടും ദളിത് ക്രൈസ്തവരോടുള്ള അവഗണന തുടരുന്നതിൽ യാതൊരു ന്യായീകരണവുമില്ല.
മുസ് ലിം വിഭാഗത്തിന് സംവരണവും ന്യൂനപക്ഷ ക്ഷേമപദ്ധതികളും വാരിക്കോരിക്കൊടുത്തിട്ട് ക്രൈസ്തവരോട് നീതിനിഷേധം തുടരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും കമ്മീഷനുകളുടെയും അജൻഡകളും ജല്പനങ്ങളും മുഖവിലയ്ക്കെടുക്കാനാവില്ല. ദളിത് ക്രൈസ്തവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സംവരണ അവകാശങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവ സമൂഹമൊന്നാകെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലും നിയമപോരാട്ടത്തിലുമാണ്.
ദളിത് ക്രൈസ്തവരെ പട്ടികജാതിയായി പരിഗണിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി സെപ്റ്റംബറിൽ പരിഗണനയ്ക്ക് എടുക്കാനിരിക്കേ അതിന് അനുകൂല നിലപാട് സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ തയാറാകണം. മതംമാറി ക്രിസ്തീയ സഭകളിൽ ചേർന്ന 73.89 ശതമാനം പേരും ജാതിവിവേചനം നേരിടുന്നുവെന്നും സഹായധനം ലഭിക്കുമെന്നതായിരുന്നു ദളിതർ മതം മാറാനുള്ള കാരണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേതായി മാധ്യമങ്ങളിൽ വന്ന വാർത്ത അന്വേഷണവിധേയമാക്കേണ്ടതാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.