തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിൽ സർവകലാശാലാ ഉത്തരക്കടലാസുകൾ കണ്ടെത്തിയതടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലർ കൂടിയായ ഗവർണർ റിട്ട. ജസ്റ്റീസ് പി. സദാശിവം ഇടപെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിനെ വിളിച്ചുവരുത്തി, ഗവർണർ വിശദീകരണം തേടി.
അതിനിടെ, കേരള സർവകലാശാലാ ഉത്തരക്കടലാസുകൾ പുറത്തുകണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള സർവകലാശാലാ രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
അതേസമയം, പിഎസ്സി പരീക്ഷയിലും വ്യാപക ക്രമക്കേടുണ്ടെന്നു പരാതികളുയർന്ന പശ്ചാത്തലത്തിൽ ചെയർമാനെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നു പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്ന അഥോറിറ്റിയായ ഗവർണറോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സർവകലാശാല പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടു കേരള സർവകലാശാലാ വൈസ് ചാൻസലറിൽനിന്നു വിശദീകരണം തേടണം. ഇക്കാര്യത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഗവർണർ വിളിച്ചു വരുത്തിയത്. കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാ നിർദേശവും നൽകിയതായി ഗവർണറെ മന്ത്രി ധരിപ്പിച്ചു.
അതേസമയം, വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽനിന്നും മറ്റിടങ്ങളിൽനിന്നുമായി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ വേഗത്തിൽ അന്വേഷണം നടത്തി വിശദ റിപ്പോർട്ട് നൽകാൻ കേരള സർവകലാശാലാ വൈസ് ചാൻസലർക്കു ഗവർണർ നിർദേശം നൽകി.
കോളജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി നടന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
യൂണിവേഴ്സിറ്റി കോളജിൽ നടന്ന വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും യൂണിയൻ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയിൽനിന്നും സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസു കെട്ടുകളും സീലുകളും കണ്ടെടുത്തതിലുമുള്ള വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ കലാലയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘടനാ പ്രശ്നങ്ങൾ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കൾ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിൽക്കൂടിയാണ് ഗവർണർ ഇടപെടുന്നത്.
ഒ. രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എട്ടംഗ എൻഡിഎ സംഘവും ഗവർണറെ കണ്ടു പരാതി നൽകി. പ്രതിപക്ഷ നേതാവിന്റെയും എൻഡിഎയുടെയും പരാതികൾ തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്ക് അയച്ചു നൽകിയതായി രാജ്ഭവൻ അറിയിച്ചു.
പിടിച്ചെടുത്തത് യഥാർഥ ഉത്തരക്കടലാസുകൾ തന്നെയെന്നു വിസിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽനിന്നും വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും പോലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസുകൾ കേരള സർവകലാശാലാ പരീക്ഷയിൽ ഉപയോഗിക്കുന്ന യഥാർഥ ഉത്തരക്കടലാസുകൾ തന്നെയെന്നു സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളജിൽ വിതരണം ചെയ്ത ഉത്തരക്കടലാസുകൾ ചില വിദ്യാർഥികൾ കടത്തിക്കൊണ്ടു പോയതാണ്. പോലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസിലെ നമ്പരും സർവകലാശാല രജിസ്റ്ററിലെ നമ്പരും ഒന്നുതന്നെയാണ്. എന്നാൽ, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷണം പോയിട്ടില്ല. സീൽ വ്യാജമായി ഉണ്ടാക്കിയതാണെന്നു സംശയിക്കുന്നു.
ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്താൻ പ്രൊ- വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതായും ഗവർണർക്കു നൽകിയ മറുപടിയിൽ വിസി വ്യക്തമാക്കുന്നു. ഉത്തരക്കടലാസ് ക്രമക്കേടുമായി ബന്ധപ്പെട്ടു ഗവർണർ, വൈസ് ചാൻസലറോടു റിപ്പോർട്ട് തേടിയിരുന്നു.
അതിനിടെ, കേരള സർവകലാശാലാ ഉത്തരക്കടലാസുകൾ പുറത്തുകണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള സർവകലാശാലാ രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
അതേസമയം, പിഎസ്സി പരീക്ഷയിലും വ്യാപക ക്രമക്കേടുണ്ടെന്നു പരാതികളുയർന്ന പശ്ചാത്തലത്തിൽ ചെയർമാനെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നു പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്ന അഥോറിറ്റിയായ ഗവർണറോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സർവകലാശാല പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടു കേരള സർവകലാശാലാ വൈസ് ചാൻസലറിൽനിന്നു വിശദീകരണം തേടണം. ഇക്കാര്യത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഗവർണർ വിളിച്ചു വരുത്തിയത്. കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാ നിർദേശവും നൽകിയതായി ഗവർണറെ മന്ത്രി ധരിപ്പിച്ചു.
അതേസമയം, വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽനിന്നും മറ്റിടങ്ങളിൽനിന്നുമായി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ വേഗത്തിൽ അന്വേഷണം നടത്തി വിശദ റിപ്പോർട്ട് നൽകാൻ കേരള സർവകലാശാലാ വൈസ് ചാൻസലർക്കു ഗവർണർ നിർദേശം നൽകി.
കോളജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി നടന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
യൂണിവേഴ്സിറ്റി കോളജിൽ നടന്ന വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും യൂണിയൻ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയിൽനിന്നും സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസു കെട്ടുകളും സീലുകളും കണ്ടെടുത്തതിലുമുള്ള വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ കലാലയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘടനാ പ്രശ്നങ്ങൾ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കൾ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിൽക്കൂടിയാണ് ഗവർണർ ഇടപെടുന്നത്.
ഒ. രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എട്ടംഗ എൻഡിഎ സംഘവും ഗവർണറെ കണ്ടു പരാതി നൽകി. പ്രതിപക്ഷ നേതാവിന്റെയും എൻഡിഎയുടെയും പരാതികൾ തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്ക് അയച്ചു നൽകിയതായി രാജ്ഭവൻ അറിയിച്ചു.
പിടിച്ചെടുത്തത് യഥാർഥ ഉത്തരക്കടലാസുകൾ തന്നെയെന്നു വിസിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽനിന്നും വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും പോലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസുകൾ കേരള സർവകലാശാലാ പരീക്ഷയിൽ ഉപയോഗിക്കുന്ന യഥാർഥ ഉത്തരക്കടലാസുകൾ തന്നെയെന്നു സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളജിൽ വിതരണം ചെയ്ത ഉത്തരക്കടലാസുകൾ ചില വിദ്യാർഥികൾ കടത്തിക്കൊണ്ടു പോയതാണ്. പോലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസിലെ നമ്പരും സർവകലാശാല രജിസ്റ്ററിലെ നമ്പരും ഒന്നുതന്നെയാണ്. എന്നാൽ, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷണം പോയിട്ടില്ല. സീൽ വ്യാജമായി ഉണ്ടാക്കിയതാണെന്നു സംശയിക്കുന്നു.
ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്താൻ പ്രൊ- വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതായും ഗവർണർക്കു നൽകിയ മറുപടിയിൽ വിസി വ്യക്തമാക്കുന്നു. ഉത്തരക്കടലാസ് ക്രമക്കേടുമായി ബന്ധപ്പെട്ടു ഗവർണർ, വൈസ് ചാൻസലറോടു റിപ്പോർട്ട് തേടിയിരുന്നു.