തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സമഗ്രമാറ്റങ്ങൾ കൊണ്ടുവരുമെന്നു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.കെ. സുമ. വർഷങ്ങളായി കോളജിൽ തുടരുന്ന അധ്യാപകരെ മാറ്റുകയും കോളജിൽ അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്യും. കോളജിൽ ഇനിമുതൽ റീ അഡ്മിഷൻ അനുവദിക്കില്ല. റെഗുലർ രീതിയിൽ ഏറ്റവും ഉയർന്ന മാർക്കുള്ള വിദ്യാർഥികൾക്കു മാത്രമേ കോളജിൽ പ്രവേശനം നൽകൂ. ഓരോ ഡിപ്പാർട്ട്മെന്റിനും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കും.
ഓരോ ക്ലാസിന്റെയും ചുമതല ഒരു ട്യൂട്ടർക്ക് നൽകും. വകുപ്പ് തലവന്റെയും പ്രിൻസിപ്പലിന്റെയും മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാകും ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകുക. കോളജിനുള്ളിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും മാറ്റുന്നതിനും തീരുമാനമായി. രണ്ടു ദിവസത്തിനകം കോളജ് തുറക്കുമെന്നും ഇന്നലെ യൂണിവേഴ്സിറ്റി കോളജ് സന്ദർശിച്ചതിനുശേഷം കെ.കെ. സുമ അറിയിച്ചു.യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയെന്ന് അറിയപ്പെടുന്ന എസ്എഫ്ഐ യൂണിറ്റ് മുറിയിൽനിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയസംഭവത്തിൽ ദുരൂഹതയുണ്ടെന്നും കെ.കെ. സുമ പറഞ്ഞു. കോളജിലുണ്ടായ സംഘർഷത്തിനു പിന്നാലെ യൂണിയൻ മുറിയിൽ കയറി വിശദമായ പരിശോധന നടത്തിയിരുന്നു. ആ സമയത്ത് കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. ഈ സംഭവത്തിൽ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റിയതായും അവർ അറിയിച്ചു.
കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കോളജിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടിമാത്രമാണ് ഇത്. പ്രിൻസിപ്പലിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനിമുതൽ പിഎസ്സി പരീക്ഷകൾക്കായി യൂണിവേഴ്സിറ്റി കോളജിൽ സെന്റർ അനുവദിക്കരുതെന്നു സർക്കാരിനോട് നിർദേശിക്കും. എസ്എഫ്ഐ യൂണിയൻ ഉപയോഗിക്കുന്ന മുറി ക്ലാസ് മുറിയാക്കി മാറ്റി ഉപയോഗിക്കും. പരീക്ഷാ ആവശ്യങ്ങൾക്കായി പുതിയ ഓഫീസ് തുറക്കും. ഇതിനു പോലീസ് ഡിപ്പാർട്ട്മെന്റ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുമ പറഞ്ഞു.
ഓരോ ക്ലാസിന്റെയും ചുമതല ഒരു ട്യൂട്ടർക്ക് നൽകും. വകുപ്പ് തലവന്റെയും പ്രിൻസിപ്പലിന്റെയും മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാകും ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകുക. കോളജിനുള്ളിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും മാറ്റുന്നതിനും തീരുമാനമായി. രണ്ടു ദിവസത്തിനകം കോളജ് തുറക്കുമെന്നും ഇന്നലെ യൂണിവേഴ്സിറ്റി കോളജ് സന്ദർശിച്ചതിനുശേഷം കെ.കെ. സുമ അറിയിച്ചു.യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയെന്ന് അറിയപ്പെടുന്ന എസ്എഫ്ഐ യൂണിറ്റ് മുറിയിൽനിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയസംഭവത്തിൽ ദുരൂഹതയുണ്ടെന്നും കെ.കെ. സുമ പറഞ്ഞു. കോളജിലുണ്ടായ സംഘർഷത്തിനു പിന്നാലെ യൂണിയൻ മുറിയിൽ കയറി വിശദമായ പരിശോധന നടത്തിയിരുന്നു. ആ സമയത്ത് കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. ഈ സംഭവത്തിൽ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റിയതായും അവർ അറിയിച്ചു.
കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കോളജിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടിമാത്രമാണ് ഇത്. പ്രിൻസിപ്പലിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനിമുതൽ പിഎസ്സി പരീക്ഷകൾക്കായി യൂണിവേഴ്സിറ്റി കോളജിൽ സെന്റർ അനുവദിക്കരുതെന്നു സർക്കാരിനോട് നിർദേശിക്കും. എസ്എഫ്ഐ യൂണിയൻ ഉപയോഗിക്കുന്ന മുറി ക്ലാസ് മുറിയാക്കി മാറ്റി ഉപയോഗിക്കും. പരീക്ഷാ ആവശ്യങ്ങൾക്കായി പുതിയ ഓഫീസ് തുറക്കും. ഇതിനു പോലീസ് ഡിപ്പാർട്ട്മെന്റ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുമ പറഞ്ഞു.