കളമശേരി: കളമശേരി പോളി ടെക്നിക്കിൽ അധ്യാപികയെ എസ്എഫ്ഐ പ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. അധ്യാപികയ്ക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തുകയും അധിക്ഷേപിച്ചു ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് പരാതി.
തനിക്കു നേരിട്ട അപമാനം ചൂണ്ടിക്കാട്ടി അധ്യാപിക കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനു പരാതി നൽകി. മറ്റ് അധ്യാപകർ പിൻമാറിയതോടെ ഹോസ്റ്റലിന്റെ ചുമതല ഈ അധ്യാപികയ്ക്ക് നൽകിയിരുന്നു. ഏതാനും മാസം മുന്പ് പുതിയ വിദ്യാർഥികൾക്കായി ഹോസ്റ്റലിലെ മുറികൾ വൃത്തിയാക്കുന്നതിനായി ഈ അധ്യാപികയുടെ നേതൃത്വത്തിൽ ജീവനക്കാർ പഴയ സാധനങ്ങൾ എല്ലാം മുറിയിൽ നിന്ന് എടുത്ത് നശിപ്പിച്ചു.കഴിഞ്ഞ വർഷം പഠിച്ചവരുടെ പഴയ ബുക്കുകളും മറ്റം നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതി നൽകി. പിന്നാലെ അധ്യാപികയെ ഹോസ്റ്റൽ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു.
നടപടി സ്വീകരിച്ചിട്ടും അധ്യാപികയെ മാനസികമായി തകർക്കുന്ന രീതിയിൽ എസ്എഫ്ഐ വിദ്യാർഥികൾ പെരുമാറിയതായാണ് അധ്യാപികയുടെ പരാതി. പുറമേ നിന്നുള്ളവരും പഠനം കഴിഞ്ഞവരും ഹോസ്റ്റലിൽ പ്രവേശിച്ചത് തടഞ്ഞതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്.
തനിക്കു നേരിട്ട അപമാനം ചൂണ്ടിക്കാട്ടി അധ്യാപിക കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനു പരാതി നൽകി. മറ്റ് അധ്യാപകർ പിൻമാറിയതോടെ ഹോസ്റ്റലിന്റെ ചുമതല ഈ അധ്യാപികയ്ക്ക് നൽകിയിരുന്നു. ഏതാനും മാസം മുന്പ് പുതിയ വിദ്യാർഥികൾക്കായി ഹോസ്റ്റലിലെ മുറികൾ വൃത്തിയാക്കുന്നതിനായി ഈ അധ്യാപികയുടെ നേതൃത്വത്തിൽ ജീവനക്കാർ പഴയ സാധനങ്ങൾ എല്ലാം മുറിയിൽ നിന്ന് എടുത്ത് നശിപ്പിച്ചു.കഴിഞ്ഞ വർഷം പഠിച്ചവരുടെ പഴയ ബുക്കുകളും മറ്റം നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതി നൽകി. പിന്നാലെ അധ്യാപികയെ ഹോസ്റ്റൽ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു.
നടപടി സ്വീകരിച്ചിട്ടും അധ്യാപികയെ മാനസികമായി തകർക്കുന്ന രീതിയിൽ എസ്എഫ്ഐ വിദ്യാർഥികൾ പെരുമാറിയതായാണ് അധ്യാപികയുടെ പരാതി. പുറമേ നിന്നുള്ളവരും പഠനം കഴിഞ്ഞവരും ഹോസ്റ്റലിൽ പ്രവേശിച്ചത് തടഞ്ഞതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്.