കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കാൻ ഇടയായത് കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭ അനുമതി നിഷേധിച്ചതിനാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കണ്ണൂർ നാർകോട്ടിക് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് ഒരു സ്വകാര്യ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം അവസാനഘട്ടത്തിലാണ്. സാജന്റെ ഡയറിക്കുറിപ്പുകൾ, സാജന്റെ ഫോൺകോളുകൾ എന്നിവയിൽ സാങ്കേതിക പരിശോധനാ റിപ്പോർട്ടുകൾകൂടി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണറിപ്പോർട്ട് സമർപ്പിക്കും.
കുറിപ്പുകളിലെ കൈയക്ഷരങ്ങൾ സാജന്റേതാണോ എന്നതുൾപ്പടെയുള്ളവയാണ് പരിശോധനയക്ക് വിധേയമാക്കുക. അതേസമയം, സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃഷ്ണദാസ് മറുപടി പറഞ്ഞില്ല.
കുറിപ്പുകളിലെ കൈയക്ഷരങ്ങൾ സാജന്റേതാണോ എന്നതുൾപ്പടെയുള്ളവയാണ് പരിശോധനയക്ക് വിധേയമാക്കുക. അതേസമയം, സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃഷ്ണദാസ് മറുപടി പറഞ്ഞില്ല.