നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായി ഹരിത തട്ടിപ്പു കേസിലെ പ്രതി മരിച്ച സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും ക്രൈബ്രാഞ്ച് ചോദ്യംചെയ്യും. രാജ്കുമാറിന്റെ ആരോഗ്യനില മോശമായതോടെയാണ് എസ്ഐ കെ.എ. സാബുവിന്റെ നിർദേശപ്രകാരം ജാമ്യം നൽകിയതായി വ്യാജരേഖയുണ്ടാക്കിയതെന്ന് കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെ ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ നിർമിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യംചെയ്യുന്നത്. ജൂണ്‍ 13-നാണ് രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടയച്ചതായി വ്യാജരേഖ നിർമിച്ചത്.
ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ഡ്രൈവർമാരായ സജീവ്, നിയാസ് എന്നിവരിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അറസ്റ്റിലായ എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ എന്നിവരുടെ മൊഴികൾ സജീവിനെയും നിയാസിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് പരിശോധിച്ചു. രാജ്കുമാറിനെ മർദിച്ചത് സാബു, റെജിമോൻ എന്നിവരുടെ നിർദേശപ്രകാരമാണെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. രാജ്കുമാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തപ്പോൾ പിടിച്ചെടുത്ത പണം നിയാസിന്റെ നേതൃത്വത്തിൽ പോലീസുകാർ വീതിച്ചെടുത്തതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യംചെയ്യലിനുശേഷം സജീവ് ആന്റണിയെയും നിയാസിനെയും ദേവികുളം സബ്ജയിലിലേക്കു മാറ്റി.
പോലീസുകാരെ രക്ഷിക്കാൻ പഞ്ചായത്തംഗം ആലീസ് തോമസിനെക്കൊണ്ട് മുൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിച്ചത് സജീവ് ആന്റണിയുടെ നിർദേശപ്രകാരമാണെന്നും സൂചനയുണ്ട്. ജൂണ്‍ 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരുടെ മൊഴികളും സജീവും നിയാസും കൊടുത്ത മൊഴികളും ക്രൈംബ്രാഞ്ച് പരിശോധിച്ചു. കസ്റ്റഡി മരണക്കേസിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് സൂചന.
ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ഡ്രൈവർമാരായ സജീവ്, നിയാസ് എന്നിവരിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അറസ്റ്റിലായ എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ എന്നിവരുടെ മൊഴികൾ സജീവിനെയും നിയാസിനെയും ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് പരിശോധിച്ചു. രാജ്കുമാറിനെ മർദിച്ചത് സാബു, റെജിമോൻ എന്നിവരുടെ നിർദേശപ്രകാരമാണെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. രാജ്കുമാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തപ്പോൾ പിടിച്ചെടുത്ത പണം നിയാസിന്റെ നേതൃത്വത്തിൽ പോലീസുകാർ വീതിച്ചെടുത്തതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യംചെയ്യലിനുശേഷം സജീവ് ആന്റണിയെയും നിയാസിനെയും ദേവികുളം സബ്ജയിലിലേക്കു മാറ്റി.
പോലീസുകാരെ രക്ഷിക്കാൻ പഞ്ചായത്തംഗം ആലീസ് തോമസിനെക്കൊണ്ട് മുൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിച്ചത് സജീവ് ആന്റണിയുടെ നിർദേശപ്രകാരമാണെന്നും സൂചനയുണ്ട്. ജൂണ്‍ 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരുടെ മൊഴികളും സജീവും നിയാസും കൊടുത്ത മൊഴികളും ക്രൈംബ്രാഞ്ച് പരിശോധിച്ചു. കസ്റ്റഡി മരണക്കേസിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് സൂചന.