തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ദേവികുളം സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതിയും നെടുങ്കണ്ടം മുൻ എസ്ഐയുമായിരുന്ന കെ.എ.സാബു തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
ഇടുക്കി എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരമാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാതു സമയം മേലുദ്യോഗസ്ഥരായ എസ്പിക്കും ഡിവൈഎസ്പിക്കും കൈമാറിയിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
നേരത്തെ പീരുമേട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനായ ജോസ് ജോർജ് മുഖേനയാണ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.
ഇടുക്കി എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരമാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാതു സമയം മേലുദ്യോഗസ്ഥരായ എസ്പിക്കും ഡിവൈഎസ്പിക്കും കൈമാറിയിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
നേരത്തെ പീരുമേട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനായ ജോസ് ജോർജ് മുഖേനയാണ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.