തിരുവനന്തപുരം:വിവിധ മേഖലകളിൽ പ്രവർത്തന മികവുകാട്ടിയ 239 പോലീസ് ഉദ്യോഗസ്ഥർക്കുള്ള 2018 ലെ ബാഡ്ജ് ഓഫ് ഓണർ ബഹുമതികൾ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിതരണം ചെയ്തു. മിനിസ്റ്റീരിയൽ വിഭാഗത്തിൽനിന്ന് 11 പേർ പോലീസ് മേധാവിയുടെ കമൻഡേഷൻ സർട്ടിഫിക്കറ്റിന് അർഹരായി. തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ സമ്മാനിച്ചത്.
കുറ്റാന്വേഷണമേഖലയിലെ മികവിന് 118 പേർക്കും ക്രമസമാധാനപാലനത്തിന് പതിനേഴു പേർക്കും ഇന്റലിജൻസ് മേഖലയിലെ മികവിന് 35 പേർക്കും പരിശീലനമികവിന് പതിമൂന്നു പേർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ നാലുപേരും സോഷ്യൽ പൊലീസിംഗ്, സൈബർക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ പതിനഞ്ചുപേരും ആദരവിന് അർഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പോലീസിലെ പതിനൊന്നു പേരും വനിതാ പോലീസിലേയും, പബ്ലിക് റിലേഷൻസിലേയും, സ്റ്റുഡന്റ് പോലീസ് കേഡറ്റിലേയും ഓരോരുത്തർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. മറ്റ് വിഭാഗങ്ങളിൽനിന്ന് 19 പേരും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് എഡിജിപിമാരായ അനിൽ കാന്ത്, എസ്. ആനന്ദകൃഷ്ണൻ, ഡോ.ഷെയ്ക്ക് ദർവേഷ് സാഹേബ്, ടി.കെ.വിനോദ് കുമാർ, മനോജ് ഏബ്രഹാം, ഐജിമാരായ എസ്. ശ്രീജിത്ത്, അശോക് യാദവ്, പി. വിജയൻ, ഡിഐജി മാരായ അനൂപ് കുരുവിള ജോണ്, പി. പ്രകാശ്, എസ്പി മാരായ ഡോ.എ. ശ്രീനിവാസ്, ഹരിശങ്കർ, ആർ. കറുപ്പസാമി , സുജിത്ത് ദാസ്, ജെ. സുകുമാര പിള്ള എന്നിവരും ബഹുമതികൾക്കർഹരായി.
കുറ്റാന്വേഷണമേഖലയിലെ മികവിന് 118 പേർക്കും ക്രമസമാധാനപാലനത്തിന് പതിനേഴു പേർക്കും ഇന്റലിജൻസ് മേഖലയിലെ മികവിന് 35 പേർക്കും പരിശീലനമികവിന് പതിമൂന്നു പേർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ നാലുപേരും സോഷ്യൽ പൊലീസിംഗ്, സൈബർക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ പതിനഞ്ചുപേരും ആദരവിന് അർഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പോലീസിലെ പതിനൊന്നു പേരും വനിതാ പോലീസിലേയും, പബ്ലിക് റിലേഷൻസിലേയും, സ്റ്റുഡന്റ് പോലീസ് കേഡറ്റിലേയും ഓരോരുത്തർക്കും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. മറ്റ് വിഭാഗങ്ങളിൽനിന്ന് 19 പേരും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് എഡിജിപിമാരായ അനിൽ കാന്ത്, എസ്. ആനന്ദകൃഷ്ണൻ, ഡോ.ഷെയ്ക്ക് ദർവേഷ് സാഹേബ്, ടി.കെ.വിനോദ് കുമാർ, മനോജ് ഏബ്രഹാം, ഐജിമാരായ എസ്. ശ്രീജിത്ത്, അശോക് യാദവ്, പി. വിജയൻ, ഡിഐജി മാരായ അനൂപ് കുരുവിള ജോണ്, പി. പ്രകാശ്, എസ്പി മാരായ ഡോ.എ. ശ്രീനിവാസ്, ഹരിശങ്കർ, ആർ. കറുപ്പസാമി , സുജിത്ത് ദാസ്, ജെ. സുകുമാര പിള്ള എന്നിവരും ബഹുമതികൾക്കർഹരായി.