കണ്ണൂർ: സാജൻ പാറയിൽ ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെ വളച്ചൊടിച്ച് കുടുംബത്തെ പോലീസ് അപമാനിക്കുന്നതായി കാണിച്ച് ഭാര്യ ബീന മുഖ്യമന്ത്രിക്ക് കത്തയച്ചു.
പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബീന ആവശ്യപ്പെട്ടു. സാജന്റെ സ്ഥാപനമായ പാർത്ഥ കൺവൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതിലും ആന്തൂർ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റത്തിലും മനംനൊന്താണ് അദ്ദേഹം ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച് പോലീസിനു നൽകിയ പരാതിയിൽ തന്നിൽനിന്നും മകനിൽനിന്നും മൊഴിയെടുത്തിരുന്നു.
അന്വേഷണത്തിനിടെ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോലീസ് വാർത്ത പുറത്തുവിട്ടുവെന്നും സാജന്റെ ഭാര്യ ആരോപിച്ചു.
പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബീന ആവശ്യപ്പെട്ടു. സാജന്റെ സ്ഥാപനമായ പാർത്ഥ കൺവൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തതിലും ആന്തൂർ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റത്തിലും മനംനൊന്താണ് അദ്ദേഹം ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച് പോലീസിനു നൽകിയ പരാതിയിൽ തന്നിൽനിന്നും മകനിൽനിന്നും മൊഴിയെടുത്തിരുന്നു.
അന്വേഷണത്തിനിടെ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബാംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോലീസ് വാർത്ത പുറത്തുവിട്ടുവെന്നും സാജന്റെ ഭാര്യ ആരോപിച്ചു.