തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ "ഇടിമുറി'യെ ന്നറിയപ്പെടുന്ന എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് ചാക്കിൽ നിറച്ച് സൂക്ഷിച്ചനിലയിൽ കണ്ടെത്തി. കോളജിലെ ബോട്ടണി അധ്യാപകൻ ഡോ. എസ്. സു ബ്രഹ്മണ്യന്റെ പേരിലുള്ള സീലും കണ്ടെത്തിയിട്ടുണ്ട്.ഇതു വ്യാജമാണെന്ന് അദ്ദേഹം പിന്നീ ട് അറിയിച്ചു.
എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം ഉത്തരക്കടലാസുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് ഇന്നലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നൂറുകണക്കിന് ഉത്തരക്കടലാസുകൾ കണ്ടത്. കോളജ് ഗവേണിംഗ് കൗണ്‍സിൽ ഇന്നലെ ചേർന്ന് എസ്എഫ്ഐ യൂണിറ്റ് മുറി വൃത്തിയാക്കി ക്ലാസ് മുറിയാക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ജീവനക്കാർ ഇടിമുറി എന്നറിയപ്പെടുന്ന യൂണിറ്റ് മുറി വൃത്തിയാക്കിയപ്പോഴാണ് ചാക്കിനുള്ളിൽ നൂറുകണക്കിന് ഉത്തരക്കടലാസുകൾ കെട്ടി സൂക്ഷിച്ചതായി കണ്ടെത്തിയത്. ഇതോടൊപ്പമായിരുന്നു അധ്യാപകന്റെ പേരിലുള്ള സീലും സൂക്ഷിച്ചിരുന്നത്.
റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണു കണ്ടെത്തി യത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമാണ് സാധാരണ ഈ മുറി ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം ഈ മുറിയിൽനിന്ന് കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. കോളജിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ യൂണിറ്റ് മുറി മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു പ്രിൻസിപ്പൽ വിശ്വംഭരൻ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ഇവിടെനിന്ന് യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ ലഭിച്ചതോടെ കോളജിൽ നടക്കുന്ന വഴിവിട്ട ഇടപാടുകളുടെ ഗുരുതരാവസ്ഥയാണ് വെളിച്ചത്തായിരിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം ഉത്തരക്കടലാസുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് ഇന്നലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നൂറുകണക്കിന് ഉത്തരക്കടലാസുകൾ കണ്ടത്. കോളജ് ഗവേണിംഗ് കൗണ്‍സിൽ ഇന്നലെ ചേർന്ന് എസ്എഫ്ഐ യൂണിറ്റ് മുറി വൃത്തിയാക്കി ക്ലാസ് മുറിയാക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ജീവനക്കാർ ഇടിമുറി എന്നറിയപ്പെടുന്ന യൂണിറ്റ് മുറി വൃത്തിയാക്കിയപ്പോഴാണ് ചാക്കിനുള്ളിൽ നൂറുകണക്കിന് ഉത്തരക്കടലാസുകൾ കെട്ടി സൂക്ഷിച്ചതായി കണ്ടെത്തിയത്. ഇതോടൊപ്പമായിരുന്നു അധ്യാപകന്റെ പേരിലുള്ള സീലും സൂക്ഷിച്ചിരുന്നത്.
റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണു കണ്ടെത്തി യത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമാണ് സാധാരണ ഈ മുറി ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം ഈ മുറിയിൽനിന്ന് കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. കോളജിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ യൂണിറ്റ് മുറി മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു പ്രിൻസിപ്പൽ വിശ്വംഭരൻ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ഇവിടെനിന്ന് യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ ലഭിച്ചതോടെ കോളജിൽ നടക്കുന്ന വഴിവിട്ട ഇടപാടുകളുടെ ഗുരുതരാവസ്ഥയാണ് വെളിച്ചത്തായിരിക്കുന്നത്.