തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രധാന പ്രതികൾ സിവിൽ പോലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ (കാസർഗോഡ്) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സംഭവം പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കും.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ റാങ്ക് പട്ടികയിലുള്ള പ്രതികൾക്ക് നിയമന ശിപാർശ അയയ്ക്കുന്നത് മരവിപ്പിച്ചതായും പിഎസ്സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ചേർന്ന പിഎസ്സി യോഗമാണ് തീരുമാനമെടുത്തത്. പ്രതികളായ ഉദ്യോഗാർഥികൾ ഗ്രേസ് മാർക്ക് നേടാൻ നൽകിയ സർട്ടിഫിക്കറ്റിന്റെ ആധികാരികതയും പരിശോധിക്കുമെന്നും പിഎസ്സി ചെയർമാൻ വ്യക്തമാക്കി.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ റാങ്ക് പട്ടികയിലുള്ള പ്രതികൾക്ക് നിയമന ശിപാർശ അയയ്ക്കുന്നത് മരവിപ്പിച്ചതായും പിഎസ്സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ചേർന്ന പിഎസ്സി യോഗമാണ് തീരുമാനമെടുത്തത്. പ്രതികളായ ഉദ്യോഗാർഥികൾ ഗ്രേസ് മാർക്ക് നേടാൻ നൽകിയ സർട്ടിഫിക്കറ്റിന്റെ ആധികാരികതയും പരിശോധിക്കുമെന്നും പിഎസ്സി ചെയർമാൻ വ്യക്തമാക്കി.