തിരുവനന്തപുരം : എസ്എഫ്ഐ എന്ന പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ലെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയിൽ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ നടന്ന എസ്എഫ്ഐയുടെ അക്രമത്തിനെതിരെയായിരുന്നു വി.എസിന്റെ പ്രതികരണം.
അക്രമവുമായി ബന്ധപ്പെട്ട് ഇന്നിപ്പോൾ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും എസ്എഫ്ഐയെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കൾക്കു പറയേണ്ടിവരുന്ന സാഹചര്യം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണെന്നും വി.എസ് പ്രതികരിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഇന്നിപ്പോൾ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും എസ്എഫ്ഐയെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കൾക്കു പറയേണ്ടിവരുന്ന സാഹചര്യം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണെന്നും വി.എസ് പ്രതികരിച്ചു.