തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഭവം സിബിഐ അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്നം മാത്രമായി ലാഘവത്തോടെ കാണേണ്ടതല്ല. ക്രിമിനലുകളെ വാർത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്സിറ്റി കോളജ് അധഃപതിക്കാൻ അനുവദിക്കാനാവില്ല. കുറ്റവാളി കൊലചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നു എന്നത് വ്യക്തമാണ്.
പരിശീലനം സിദ്ധിച്ച രീതിയിൽ ശാസ്ത്രീയമായാണ് അയാൾ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെനിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്. സിബിഐ നിക്ഷ്പക്ഷമായി അന്വേഷിച്ചാൽ പല പാർട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്നും ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്നം മാത്രമായി ലാഘവത്തോടെ കാണേണ്ടതല്ല. ക്രിമിനലുകളെ വാർത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്സിറ്റി കോളജ് അധഃപതിക്കാൻ അനുവദിക്കാനാവില്ല. കുറ്റവാളി കൊലചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നു എന്നത് വ്യക്തമാണ്.
പരിശീലനം സിദ്ധിച്ച രീതിയിൽ ശാസ്ത്രീയമായാണ് അയാൾ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെനിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്. സിബിഐ നിക്ഷ്പക്ഷമായി അന്വേഷിച്ചാൽ പല പാർട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്നും ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.