തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്നു ഉന്നതതലയോഗത്തിനു ശേഷം വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
പല ജില്ലകളിലും മഴ ലഭിച്ചതിനാൽ ചില അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ മാസം നാലിന് 4,320 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 5,070 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമായി ഉയർന്നു. ഇതേത്തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്നു തീരുമാനിച്ചത്.
ഈയാഴ്ച ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. മഴ ശക്തമായില്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനു ചേരുന്ന ബോർഡ് യോഗത്തിൽ വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ ചരിത്രത്തിൽ ഏറ്റവും കുറച്ചുവെള്ളമാണുള്ളത്. ഇടുക്കിയിൽ 12.7 ശതമാനം വെള്ളം മാത്രമേയുള്ളൂ. അതേസമയം കുറ്റ്യാടിയിൽ നീരൊഴുക്കുണ്ടായി. ഈമാസം 1710 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചിട്ടുണ്ട്. 3390 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിക്കേണ്ട സ്ഥാനത്താണ് 1710 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചതെന്നും ചെയർമാൻ പറഞ്ഞു.
പല ജില്ലകളിലും മഴ ലഭിച്ചതിനാൽ ചില അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ മാസം നാലിന് 4,320 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 5,070 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമായി ഉയർന്നു. ഇതേത്തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്നു തീരുമാനിച്ചത്.
ഈയാഴ്ച ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. മഴ ശക്തമായില്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനു ചേരുന്ന ബോർഡ് യോഗത്തിൽ വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ ചരിത്രത്തിൽ ഏറ്റവും കുറച്ചുവെള്ളമാണുള്ളത്. ഇടുക്കിയിൽ 12.7 ശതമാനം വെള്ളം മാത്രമേയുള്ളൂ. അതേസമയം കുറ്റ്യാടിയിൽ നീരൊഴുക്കുണ്ടായി. ഈമാസം 1710 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചിട്ടുണ്ട്. 3390 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിക്കേണ്ട സ്ഥാനത്താണ് 1710 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചതെന്നും ചെയർമാൻ പറഞ്ഞു.