കൊച്ചി: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിൽ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ ഇതരവിഭാഗങ്ങൾക്കു വേണ്ടി വകമാറ്റിയ ഹയർ സെക്കൻഡറി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ദളിത് സംഘടനകൾ ദേശീയ പട്ടികവർഗ കമ്മീഷനെ സമീപിക്കും.
ആദിവാസി ഗോത്ര മഹാസഭ, കേരള ദളിത് മഹാസഭ, ആദിശക്തി സമ്മർ സ്കൂൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. പ്ലസ് വണ്‍ പ്രവേശ നടപടികൽ പൂർത്തിയായപ്പോൾ വയനാട് ജില്ലയിൽ മാത്രം ആയിരത്തോളം പട്ടികവർഗ വിദ്യാർഥികൾക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുള്ളത്. പ്ലസ് വണ്‍ ഏകജാലകത്തിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്ക് 12, എട്ട് എന്ന ശതമാനത്തിലാണ് സീറ്റ് നിജപ്പെടുത്തിയിട്ടുള്ളത്. 24,491 സീറ്റുകൾ പട്ടികവർഗ വിഭാഗങ്ങളുടെ അർഹതപ്പെട്ട സീറ്റാണെന്ന് പറയുന്പോഴും പ്രവേശ നടപടികൾ പൂത്തിയായപ്പോൾ വെറും 8,257 സീറ്റുകളിലാണ് പ്രവേശനം നടന്നിട്ടുള്ളതെന്ന് ആദിവാസി ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദിവാസി ഗോത്ര മഹാസഭ, കേരള ദളിത് മഹാസഭ, ആദിശക്തി സമ്മർ സ്കൂൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. പ്ലസ് വണ്‍ പ്രവേശ നടപടികൽ പൂർത്തിയായപ്പോൾ വയനാട് ജില്ലയിൽ മാത്രം ആയിരത്തോളം പട്ടികവർഗ വിദ്യാർഥികൾക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടിട്ടുള്ളത്. പ്ലസ് വണ്‍ ഏകജാലകത്തിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്ക് 12, എട്ട് എന്ന ശതമാനത്തിലാണ് സീറ്റ് നിജപ്പെടുത്തിയിട്ടുള്ളത്. 24,491 സീറ്റുകൾ പട്ടികവർഗ വിഭാഗങ്ങളുടെ അർഹതപ്പെട്ട സീറ്റാണെന്ന് പറയുന്പോഴും പ്രവേശ നടപടികൾ പൂത്തിയായപ്പോൾ വെറും 8,257 സീറ്റുകളിലാണ് പ്രവേശനം നടന്നിട്ടുള്ളതെന്ന് ആദിവാസി ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.