കൊച്ചി: ശബരിമലയിൽ മാസപൂജയ്ക്കായി നട തുറക്കുന്നതുൾപ്പെടെയുള്ള ദിവസങ്ങളിൽ വലിയ വാഹനങ്ങൾ ഒഴികെയുള്ളവയെ പന്പവരെ കടത്തിവിടണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റീസ് സി.ടി. രവികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ ശബരിമലയിലെ സംഘർഷ സമയത്താണു നിലയ്ക്കൽ വരെ സർവീസ് നിജപ്പെടുത്തി കോടതി ഉത്തരവ് നൽകിയിരുന്നത്.
മാസപൂജയ്ക്ക് നട തുറക്കുന്പോൾ തിരക്കു കുറവായിരിക്കുമെന്നതുൾപ്പെടെ കണക്കിലെടുത്താണ് ഇപ്പോഴത്തെ നിർദേശം. ഹർജി പരിഗണിക്കവെ, നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. കെഎസ്ആർടിസി ആവശ്യത്തിനു സർവീസ് നടത്തുമെന്നും അറിയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
മാസപൂജയ്ക്ക് നട തുറക്കുന്പോൾ തിരക്കു കുറവായിരിക്കുമെന്നതുൾപ്പെടെ കണക്കിലെടുത്താണ് ഇപ്പോഴത്തെ നിർദേശം. ഹർജി പരിഗണിക്കവെ, നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. കെഎസ്ആർടിസി ആവശ്യത്തിനു സർവീസ് നടത്തുമെന്നും അറിയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.