കണ്ണൂർ: വിദേശ കപ്പലുകളെയും ഇന്ത്യന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിനായി കേരളത്തിലെ തുറമുഖങ്ങളെ മൂന്നു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിനായി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ആദ്യപടിയായി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കും. ഗതാഗത സംവിധാനം ഓണ്‍ലൈന്‍വഴി ട്രാക്ക് ചെയ്യും. പണമിടപാടുകളും മറ്റും ഓണ്‍ലൈന്‍ വഴി മാത്രമാകും. ഇതിനായി വിടിഎംഎസ്, റഡാര്‍ എന്നിവയോടുകൂടിയ ഐഎസ്പിഎസ് കോഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അഴീക്കലില്‍ ഇടത്തരം കപ്പല്‍ നിര്‍മാണശാല നിര്‍മിക്കും. ഇവിടെനിന്നു പ്രതിവാരം 2500 കണ്ടെയ്നറുകള്‍ വീതം കപ്പല്‍ സര്വീസ്വഴി നീക്കം ചെയ്യാനാകും. അഴീക്കല്‍- ലക്ഷദ്വീപ് കപ്പല്‍ ഗതാഗത ചരക്ക് നീക്ക ഇടനാഴി പുനഃസ്ഥാപിക്കും. ഇതുവഴി ഉത്തരമലബാറില്‍ നിന്നു കൊച്ചിയിലേക്ക് റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഒഴിവാക്കാനാകും.
തുറമുഖ നവീകരണത്തിന്റെ ഭാഗമായി സിമന്റ് ക്ലിങ്കര്‍ വഹിക്കാനുള്ള സിമന്റ് ടെര്‍മിനല്‍, എല്‍എന്‍ജി, പെട്രോളിയം ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഓയില്‍ ടാങ്ക് ഫാം, വിന്‍ഡ് മില്‍, ഫ്ളോട്ടിംഗ് സോളാര്‍, ഓഫ്ഷോര്‍ ടെര്‍മിനല്‍, സ്റ്റീല്‍ റോളിംഗ് മില്‍സ് തുടങ്ങിയവ സ്ഥാപിക്കാനും കേരള മാരിടൈം ബോര്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ട്.
പിആര്‍ഡി ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് വി.ജെ. മാത്യു, ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.ആര്. വിനോദ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിന്റെ ആദ്യപടിയായി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കും. ഗതാഗത സംവിധാനം ഓണ്‍ലൈന്‍വഴി ട്രാക്ക് ചെയ്യും. പണമിടപാടുകളും മറ്റും ഓണ്‍ലൈന്‍ വഴി മാത്രമാകും. ഇതിനായി വിടിഎംഎസ്, റഡാര്‍ എന്നിവയോടുകൂടിയ ഐഎസ്പിഎസ് കോഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അഴീക്കലില്‍ ഇടത്തരം കപ്പല്‍ നിര്‍മാണശാല നിര്‍മിക്കും. ഇവിടെനിന്നു പ്രതിവാരം 2500 കണ്ടെയ്നറുകള്‍ വീതം കപ്പല്‍ സര്വീസ്വഴി നീക്കം ചെയ്യാനാകും. അഴീക്കല്‍- ലക്ഷദ്വീപ് കപ്പല്‍ ഗതാഗത ചരക്ക് നീക്ക ഇടനാഴി പുനഃസ്ഥാപിക്കും. ഇതുവഴി ഉത്തരമലബാറില്‍ നിന്നു കൊച്ചിയിലേക്ക് റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഒഴിവാക്കാനാകും.
തുറമുഖ നവീകരണത്തിന്റെ ഭാഗമായി സിമന്റ് ക്ലിങ്കര്‍ വഹിക്കാനുള്ള സിമന്റ് ടെര്‍മിനല്‍, എല്‍എന്‍ജി, പെട്രോളിയം ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഓയില്‍ ടാങ്ക് ഫാം, വിന്‍ഡ് മില്‍, ഫ്ളോട്ടിംഗ് സോളാര്‍, ഓഫ്ഷോര്‍ ടെര്‍മിനല്‍, സ്റ്റീല്‍ റോളിംഗ് മില്‍സ് തുടങ്ങിയവ സ്ഥാപിക്കാനും കേരള മാരിടൈം ബോര്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ട്.
പിആര്‍ഡി ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് വി.ജെ. മാത്യു, ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.ആര്. വിനോദ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.