തിരുവനന്തപുരം: കൃഷി വകുപ്പിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷിവകുപ്പിന്റെ ഹൃദയമാണ് ഡയറക്ടറേറ്റെന്നും കർഷകരുടെ പ്രശ്നങ്ങളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലെത്തുന്ന ഫയലുകളെന്നും അതിൽ വിട്ടുവിഴ്ചയുണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് കർഷകരാണ്. അവർക്ക് സഹായം ചെയ്യുന്നതിനാകണം പ്രഥമ പരിഗണന. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഡയറക്ടറേറ്റിലെ ഐടി ഡിവിഷൻ, തപാൽ, എൻജിനിയറിംഗ്, ഫൈനാൻസ്, വെജിറ്റബിൾ സെൽ, പെൻഷൻ, ഒ ആൻഡ് എം എന്നീ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ-ഓഫീസ് പ്രവർത്തിക്കുക. ഒരു മാസത്തിനുള്ളിൽ 32 സെക്ഷനുകളിലേക്കും വ്യാപിപ്പിക്കും. അടുത്ത ഏപ്രിലിനുള്ളിൽ 14 ജില്ലാ ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ, കൃഷിഭവനുകൾ, വകുപ്പിന്റെ മറ്റെല്ലാ ഓഫീസുകളിലേക്കും ഇ-ഓഫീസ് സംവിധാനം വ്യാപിപ്പിക്കും.
ഡയറക്ടറേറ്റിലെ ഐടി ഡിവിഷൻ, തപാൽ, എൻജിനിയറിംഗ്, ഫൈനാൻസ്, വെജിറ്റബിൾ സെൽ, പെൻഷൻ, ഒ ആൻഡ് എം എന്നീ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ-ഓഫീസ് പ്രവർത്തിക്കുക. ഒരു മാസത്തിനുള്ളിൽ 32 സെക്ഷനുകളിലേക്കും വ്യാപിപ്പിക്കും. അടുത്ത ഏപ്രിലിനുള്ളിൽ 14 ജില്ലാ ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ, കൃഷിഭവനുകൾ, വകുപ്പിന്റെ മറ്റെല്ലാ ഓഫീസുകളിലേക്കും ഇ-ഓഫീസ് സംവിധാനം വ്യാപിപ്പിക്കും.