തൊടുപുഴ: വീടിന്റെ റൂഫിംഗ് ജോലികൾ ചെയ്തതിന്റെ പണം നൽകാത്തതിന് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതിനെ തുടർന്ന് ഒന്പതുവയസുകാരിയടക്കം കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തട്ടക്കുഴ നെടിയപാറയിൽ രതീഷ് (34), അമ്മ ശാരദ (62), ഭാര്യ സജിത (32), മകൾ ആർച്ച (9) എന്നിവർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. ഇവർ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
വെടിയുതിർത്ത പന്നൂർ മാതാളികുന്നേൽ റിജോ ജോർജ് (39) സംഭവത്തിനു ശേഷം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്ക് കള്ളത്തോക്ക് നിർമിച്ചു നൽകിയ ചീനിക്കുഴി കുരുവിക്കാട്ടിൽ സജി ദാമോധരനെ (42) പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9.30 ഓടെ തട്ടക്കുഴ രണ്ടുപാലത്തെ രാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. തൊടുപുഴയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന രാജിയുടെ അമ്മയും സഹോദരനുമാണ് തട്ടക്കുഴയിലെ വീട്ടിൽ താമസിച്ചിരുന്നത്. രാജിയുടെ ആവശ്യപ്രകാരം വീടിന്റെ കുളിമുറിയുടെ റൂഫിംഗ് ചെയ്തത് റിജോയായിരുന്നു. രാജി താമസിക്കുന്ന വീടാണെന്ന് കരുതിയാണ് റിജോ ജോലികൾ ചെയ്തത്. എന്നാൽ റൂഫിംഗ് ചെയ്ത് പലതവണ ചോദിച്ചിട്ടും പണിക്കൂലിയായ 16,000 രൂപ നൽകാനോ പലതവണ ഫോണ് വിളിച്ചിട്ട് സംസാരിക്കാനോ തയാറായില്ല.
ഇതേ തുടർന്ന് ദിവസങ്ങൾക്ക് മുന്പ് വീട്ടിൽ വന്ന് റിജോ ബഹളമുണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പണം അടുത്ത ദിവസം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ റിജോ രാജിയുടെ സഹോദരൻ രതീഷുമായി പണം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. വാക്കേറ്റം ഉന്തിലും തള്ളിലുമെത്തിയതോടെ റിജോയെ വീടിന് പുറത്താക്കി രതീഷ് കതകടച്ചു. ഇതോടെ പ്രകോപിതനായ റിജോ തന്റെ കാറിലുണ്ടായിരുന്ന ഒറ്റക്കുഴൽ നാടൻ തോക്കെടുത്ത് പാതി തുറന്നു കിടന്നിരുന്ന ജനൽ പാളി ലക്ഷ്യമാക്കി വെടി വയ്ക്കുകയായിരുന്നു.
മെറ്റൽ ചീളുകൾ ശരീരത്തു തറച്ചു കയറിയാണ് നാലു പേർക്കും പരിക്കേറ്റത്. ശബ്ദം കേട്ട അയൽവാസിയായ സ്ത്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് കരിമണ്ണൂർ എസ്ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പ്രതി റിജോ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തോക്ക് നിർമിച്ചു നൽകിയ സജിയെ പിടികൂടുന്നത്. റിജോയുടെ പണിക്കാരൻ കൂടിയായ സജിയുടെ കൈയിൽ നിന്ന് ആറു മാസം മുന്പാണ് 30,000 രൂപയ്ക്ക് തോക്ക് വാങ്ങിയത്. ഇയാളുടെ ആലയിൽ നിന്ന് തോക്ക് നിർമാണത്തിനുള്ള ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തട്ടക്കുഴ നെടിയപാറയിൽ രതീഷ് (34), അമ്മ ശാരദ (62), ഭാര്യ സജിത (32), മകൾ ആർച്ച (9) എന്നിവർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. ഇവർ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
വെടിയുതിർത്ത പന്നൂർ മാതാളികുന്നേൽ റിജോ ജോർജ് (39) സംഭവത്തിനു ശേഷം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്ക് കള്ളത്തോക്ക് നിർമിച്ചു നൽകിയ ചീനിക്കുഴി കുരുവിക്കാട്ടിൽ സജി ദാമോധരനെ (42) പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9.30 ഓടെ തട്ടക്കുഴ രണ്ടുപാലത്തെ രാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. തൊടുപുഴയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന രാജിയുടെ അമ്മയും സഹോദരനുമാണ് തട്ടക്കുഴയിലെ വീട്ടിൽ താമസിച്ചിരുന്നത്. രാജിയുടെ ആവശ്യപ്രകാരം വീടിന്റെ കുളിമുറിയുടെ റൂഫിംഗ് ചെയ്തത് റിജോയായിരുന്നു. രാജി താമസിക്കുന്ന വീടാണെന്ന് കരുതിയാണ് റിജോ ജോലികൾ ചെയ്തത്. എന്നാൽ റൂഫിംഗ് ചെയ്ത് പലതവണ ചോദിച്ചിട്ടും പണിക്കൂലിയായ 16,000 രൂപ നൽകാനോ പലതവണ ഫോണ് വിളിച്ചിട്ട് സംസാരിക്കാനോ തയാറായില്ല.
ഇതേ തുടർന്ന് ദിവസങ്ങൾക്ക് മുന്പ് വീട്ടിൽ വന്ന് റിജോ ബഹളമുണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പണം അടുത്ത ദിവസം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ റിജോ രാജിയുടെ സഹോദരൻ രതീഷുമായി പണം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. വാക്കേറ്റം ഉന്തിലും തള്ളിലുമെത്തിയതോടെ റിജോയെ വീടിന് പുറത്താക്കി രതീഷ് കതകടച്ചു. ഇതോടെ പ്രകോപിതനായ റിജോ തന്റെ കാറിലുണ്ടായിരുന്ന ഒറ്റക്കുഴൽ നാടൻ തോക്കെടുത്ത് പാതി തുറന്നു കിടന്നിരുന്ന ജനൽ പാളി ലക്ഷ്യമാക്കി വെടി വയ്ക്കുകയായിരുന്നു.
മെറ്റൽ ചീളുകൾ ശരീരത്തു തറച്ചു കയറിയാണ് നാലു പേർക്കും പരിക്കേറ്റത്. ശബ്ദം കേട്ട അയൽവാസിയായ സ്ത്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് കരിമണ്ണൂർ എസ്ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പ്രതി റിജോ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തോക്ക് നിർമിച്ചു നൽകിയ സജിയെ പിടികൂടുന്നത്. റിജോയുടെ പണിക്കാരൻ കൂടിയായ സജിയുടെ കൈയിൽ നിന്ന് ആറു മാസം മുന്പാണ് 30,000 രൂപയ്ക്ക് തോക്ക് വാങ്ങിയത്. ഇയാളുടെ ആലയിൽ നിന്ന് തോക്ക് നിർമാണത്തിനുള്ള ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.