തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കുറ്റിക്കാട്ടിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടു.
കോഴിക്കോട് വടകര പുത്തൂർ വരദയിൽ പദ്മനാഭന്റെ മകൻ ശ്യാൻ പദ്മനാഭന്റെ (27) മൃതദേഹമാണ് കേരളസർവകലാശാല കാര്യവട്ടം കാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിലുള്ള കാട്ടിൽ കാണപ്പെട്ടത്.
മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളജിലെ സെക്യൂരിറ്റിക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനരുകിൽനിന്നു ശ്യാനിന്റെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗിനുള്ളിൽ ലൈബ്രറി പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ശ്യാൻ പത്മനാഭനെ ഏഴു ദിവസം മുമ്പ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തെ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് വടകര പുത്തൂർ വരദയിൽ പദ്മനാഭന്റെ മകൻ ശ്യാൻ പദ്മനാഭന്റെ (27) മൃതദേഹമാണ് കേരളസർവകലാശാല കാര്യവട്ടം കാമ്പസിലെ മലയാളം വിഭാഗത്തിന് പിന്നിലുള്ള കാട്ടിൽ കാണപ്പെട്ടത്.
മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്ന് കോളജിലെ സെക്യൂരിറ്റിക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനരുകിൽനിന്നു ശ്യാനിന്റെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗിനുള്ളിൽ ലൈബ്രറി പുസ്തകവും മൊബൈൽ ഫോണും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ശ്യാൻ പത്മനാഭനെ ഏഴു ദിവസം മുമ്പ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തെ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിരുന്നു.