തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. തെറ്റുതിരുത്തി മുന്നോട്ടു പോകേണ്ടത് എസ്എഫ്ഐയാണ്. അവർ അങ്ങനെ ചെയ്യുമെന്നാണ് കരുതുന്നതെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന വിദ്യാർഥി അഖിലിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
എസ്എഫ്ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയാണ്. സിപിഎമ്മുകാരും അല്ലാത്തവരും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയുടെ തീരുമാനം സംഘടനയ്ക്കുമേൽ ഒരു തരത്തിലും അടിച്ചേൽപ്പിക്കാറില്ല. സംഘടനയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇപ്പോൾത്തന്നെ തെറ്റു ചെയ്തെന്ന് കണ്ടവർക്കുമേൽ നടപടിയെടുത്തിട്ടുണ്ട്.
കോളജിലുണ്ടായ സംഘർഷവും കത്തിക്കുത്തും ഒരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ല. എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കു പൂർണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിന്റെ പേരിൽ സമൂഹത്തിലും വിദ്യാർഥി സമൂഹത്തിനിടയിലും തെറ്റിദ്ധാരണകളുണ്ടാക്കുന്ന രീതിയിൽ ആരും പെരുമാറാൻ പാടില്ല. സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടലുകൾ ഇപ്പോൾത്തന്നെ ഉണ്ടായിട്ടുണ്ട്. ഭാവിയിലും എസ്എഫ്ഐയുടെ ഭാഗത്തു നിന്നും അത്തരം നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്നു കഠാരയും മദ്യക്കുപ്പിയും കണ്ടെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും ചോദ്യങ്ങൾക്കു മറുപടിയായി കോടിയേരി പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് അവിടെ നിന്ന് മാറ്റണമെന്ന് നേരത്തേയും രാഷ്ട്രീയ ശത്രുക്കൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിനുള്ള ഉപകരണമായി അവിടുത്തെ നേതാക്കൾ മാറാനോ, അത്തരം അവസരം യുഡിഎഫുകാർ അടക്കമുള്ളവർക്കു നൽകാനോ പാടില്ല. സാംസ്കാരിക പ്രബുദ്ധതയുള്ള തിരുവനന്തപുരത്തെ നഗരവാസികൾ തന്നെയാണ് മുന്പുണ്ടായിരുന്ന ഇത്തരം നീക്കത്തെ എതിർത്ത് തോൽപ്പിച്ചതെന്നും, അത് ഇനിയുമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
എസ്എഫ്ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയാണ്. സിപിഎമ്മുകാരും അല്ലാത്തവരും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയുടെ തീരുമാനം സംഘടനയ്ക്കുമേൽ ഒരു തരത്തിലും അടിച്ചേൽപ്പിക്കാറില്ല. സംഘടനയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇപ്പോൾത്തന്നെ തെറ്റു ചെയ്തെന്ന് കണ്ടവർക്കുമേൽ നടപടിയെടുത്തിട്ടുണ്ട്.
കോളജിലുണ്ടായ സംഘർഷവും കത്തിക്കുത്തും ഒരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ല. എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കു പൂർണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിന്റെ പേരിൽ സമൂഹത്തിലും വിദ്യാർഥി സമൂഹത്തിനിടയിലും തെറ്റിദ്ധാരണകളുണ്ടാക്കുന്ന രീതിയിൽ ആരും പെരുമാറാൻ പാടില്ല. സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടലുകൾ ഇപ്പോൾത്തന്നെ ഉണ്ടായിട്ടുണ്ട്. ഭാവിയിലും എസ്എഫ്ഐയുടെ ഭാഗത്തു നിന്നും അത്തരം നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നിന്നു കഠാരയും മദ്യക്കുപ്പിയും കണ്ടെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും ചോദ്യങ്ങൾക്കു മറുപടിയായി കോടിയേരി പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് അവിടെ നിന്ന് മാറ്റണമെന്ന് നേരത്തേയും രാഷ്ട്രീയ ശത്രുക്കൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിനുള്ള ഉപകരണമായി അവിടുത്തെ നേതാക്കൾ മാറാനോ, അത്തരം അവസരം യുഡിഎഫുകാർ അടക്കമുള്ളവർക്കു നൽകാനോ പാടില്ല. സാംസ്കാരിക പ്രബുദ്ധതയുള്ള തിരുവനന്തപുരത്തെ നഗരവാസികൾ തന്നെയാണ് മുന്പുണ്ടായിരുന്ന ഇത്തരം നീക്കത്തെ എതിർത്ത് തോൽപ്പിച്ചതെന്നും, അത് ഇനിയുമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.