തിരുവനന്തപുരം: സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയവും ഭരണപരവും ധാർമികവുമായ ജീർണതയും തകർച്ചയുമാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമങ്ങളിൽ പ്രതിഫലിച്ചു വരുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. എസ്എഫ്ഐ ആധിപത്യത്തിൻ കീഴിൽ ഏക സംഘടനാ സിദ്ധാന്തം നടപ്പിലാക്കി ഫാസിസ്റ്റുകളായി വിലസുന്ന എസ്എഫ്ഐ നേതാക്കളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ചർച്ച തുടങ്ങിയിട്ട് നാളേറെയായി.
അഖിലിനെ കുത്തിയ കുറ്റവാളിയെയും സഹായികളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടും ഇതുവരെ ആരെയും പിടികൂടാനോ മറ്റ് നിയമ നടപടികൾ സ്വീകരിക്കാനോ പോലീസ് അറച്ചു നിൽക്കുന്ന അപഹാസ്യമായ സ്ഥിതിവിശേഷമാണ് ഇപ്പോഴും കാണുന്നത്.
എസ്എഫ്ഐ നേതാക്കളുടെ ക്രൂരകൃത്യങ്ങൾ കണ്ട് മനം മടുത്ത് ജീവനുപേക്ഷിക്കാൻ ഒരു പെണ്കുട്ടി തയാറായ ദുഃസ്ഥിതി ഉണ്ടായിട്ടും നിഷ്ക്രിയരായി തുടർന്ന സിപിഎം നേതൃത്വം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലിനെ കുത്തിയ കുറ്റവാളിയെയും സഹായികളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടും ഇതുവരെ ആരെയും പിടികൂടാനോ മറ്റ് നിയമ നടപടികൾ സ്വീകരിക്കാനോ പോലീസ് അറച്ചു നിൽക്കുന്ന അപഹാസ്യമായ സ്ഥിതിവിശേഷമാണ് ഇപ്പോഴും കാണുന്നത്.
എസ്എഫ്ഐ നേതാക്കളുടെ ക്രൂരകൃത്യങ്ങൾ കണ്ട് മനം മടുത്ത് ജീവനുപേക്ഷിക്കാൻ ഒരു പെണ്കുട്ടി തയാറായ ദുഃസ്ഥിതി ഉണ്ടായിട്ടും നിഷ്ക്രിയരായി തുടർന്ന സിപിഎം നേതൃത്വം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.