നെടുങ്കണ്ടം: കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ യാത്രകളും ഫോണ്‍വിളികളും കേന്ദ്രീകരിച്ചു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഹരിത ഫിനാൻസ് സ്വയംസഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും തട്ടിയെടുത്ത പണം ആരുടെ കൈകളിലെത്തി എന്നതു കണ്ടെത്താനായാണ് മരിച്ച രാജ്കുമാറിന്റെ യാത്രകളെക്കുറിച്ച് അന്വേഷണം. ഇതോടൊപ്പം ഇയാൾ വിളിച്ച ഫോണ്‍ നന്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
മാർച്ച് മുതൽ ഹരിതാ ഫിനാൻസിന്റെ ജീവനക്കാർ വീടുകളിലെത്തി വായ്പ വാഗ്ദാനം ചെയ്തു പണം സ്വീകരിച്ചിരുന്നു. മേയ് രണ്ടിനാണ് തൂക്കുപാലത്ത് ഓഫീസ് ആരംഭിച്ചത്. മാർച്ച് മുതൽ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ജൂണ്‍ 12 വരെയുള്ള ഇയാളുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇയാൾ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി വാങ്ങിയ ഇന്നോവ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 8,500 കിലോമീറ്റർ യാത്രചെയ്തിരുന്നു. എന്നാൽ, ബാക്കി തവണ അടയ്ക്കാത്തതിനെത്തുടർന്ന് വാഹനം നൽകിയയാൾ ഇതു തിരികെയെടുക്കുകയായിരുന്നു.
രാജ്കുമാർ വാഹനവുമായി പോയ സ്ഥലങ്ങൾ ഏതൊക്കെയായിരുന്നു എന്ന് ഇയാളുടെ ഡ്രൈവറായിരുന്ന അജിയിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഈ സ്ഥലങ്ങളിൽ എത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ട്.
അതേസമയം, കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകുമെന്നു കരുതുന്നു. പ്രതിപ്പട്ടികയിലുള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരിൽ രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്യാനാണു സാധ്യത. 12 മുതൽ 16 വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തി രുന്നു. പലരും മൊഴി മാറ്റിപ്പറയുന്നതും അവ്യക്തതയുമാണ് അറസ്റ്റ് വൈകാൻ കാരണം. സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ.
രാജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ച സെമിത്തേരിക്കു കാവൽ
പീരുമേട്: കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നു ജസ്റ്റീസ് നാരായണക്കുറുപ്പ് പ്രഖ്യാപിച്ചതോടെ വാഗമണ്‍ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സെമിത്തേരിക്കു പോലീസ് നിരീക്ഷണമേർപ്പെടുത്തി.
വാഗമണ്‍ എസ്ഐ ജയശ്രീയുടെ നേതൃത്വത്തിലാണു സുരക്ഷയൊരുക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി മകന്റെ മൃതദേഹം വീണ്ടും പരിശോധിക്കുന്നതു സ്വാഗതം ചെയ്യുന്നതായും കുടുംബത്തിനുനീതി ലഭിക്കണമെന്നും മുഴുവൻ കുറ്റവാളികളെയും നിയമത്തിനുമുന്പിൽ കൊണ്ടുവരണമെന്നും രാജ് കുമാറിന്റെ അമ്മ കസ്തൂരി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേ റിയറ്റ് പടിക്കൽ സമരം തുടങ്ങുമെന്നും ഇതിനായി ജനകീയ സമരസമിതി രൂപീകരിക്കുമെന്നും വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു. കോലാഹലമേട്ടിൽ രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. രാജ്കുമാറിന്റെ അമ്മ കസ്തൂരി, ഭാര്യ വിജയ, മക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.
മാർച്ച് മുതൽ ഹരിതാ ഫിനാൻസിന്റെ ജീവനക്കാർ വീടുകളിലെത്തി വായ്പ വാഗ്ദാനം ചെയ്തു പണം സ്വീകരിച്ചിരുന്നു. മേയ് രണ്ടിനാണ് തൂക്കുപാലത്ത് ഓഫീസ് ആരംഭിച്ചത്. മാർച്ച് മുതൽ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ജൂണ്‍ 12 വരെയുള്ള ഇയാളുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇയാൾ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി വാങ്ങിയ ഇന്നോവ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 8,500 കിലോമീറ്റർ യാത്രചെയ്തിരുന്നു. എന്നാൽ, ബാക്കി തവണ അടയ്ക്കാത്തതിനെത്തുടർന്ന് വാഹനം നൽകിയയാൾ ഇതു തിരികെയെടുക്കുകയായിരുന്നു.
രാജ്കുമാർ വാഹനവുമായി പോയ സ്ഥലങ്ങൾ ഏതൊക്കെയായിരുന്നു എന്ന് ഇയാളുടെ ഡ്രൈവറായിരുന്ന അജിയിൽനിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഈ സ്ഥലങ്ങളിൽ എത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ട്.
അതേസമയം, കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകുമെന്നു കരുതുന്നു. പ്രതിപ്പട്ടികയിലുള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരിൽ രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്യാനാണു സാധ്യത. 12 മുതൽ 16 വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തി രുന്നു. പലരും മൊഴി മാറ്റിപ്പറയുന്നതും അവ്യക്തതയുമാണ് അറസ്റ്റ് വൈകാൻ കാരണം. സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ.
രാജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ച സെമിത്തേരിക്കു കാവൽ
പീരുമേട്: കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നു ജസ്റ്റീസ് നാരായണക്കുറുപ്പ് പ്രഖ്യാപിച്ചതോടെ വാഗമണ്‍ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സെമിത്തേരിക്കു പോലീസ് നിരീക്ഷണമേർപ്പെടുത്തി.
വാഗമണ്‍ എസ്ഐ ജയശ്രീയുടെ നേതൃത്വത്തിലാണു സുരക്ഷയൊരുക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി മകന്റെ മൃതദേഹം വീണ്ടും പരിശോധിക്കുന്നതു സ്വാഗതം ചെയ്യുന്നതായും കുടുംബത്തിനുനീതി ലഭിക്കണമെന്നും മുഴുവൻ കുറ്റവാളികളെയും നിയമത്തിനുമുന്പിൽ കൊണ്ടുവരണമെന്നും രാജ് കുമാറിന്റെ അമ്മ കസ്തൂരി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേ റിയറ്റ് പടിക്കൽ സമരം തുടങ്ങുമെന്നും ഇതിനായി ജനകീയ സമരസമിതി രൂപീകരിക്കുമെന്നും വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു. കോലാഹലമേട്ടിൽ രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. രാജ്കുമാറിന്റെ അമ്മ കസ്തൂരി, ഭാര്യ വിജയ, മക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.