നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 14.5 കോടി രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.
കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് വൻ തുകയുടെ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. തുടരന്വേഷണത്തിനായി റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വിമാനത്താവളത്തിലെത്തും.
തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.
കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് വൻ തുകയുടെ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. തുടരന്വേഷണത്തിനായി റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വിമാനത്താവളത്തിലെത്തും.
തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.