തളിപ്പറമ്പ്: ഒരു കാമ്പസിലും നടക്കാൻ പാടില്ലാത്ത കാര്യമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിൻ ദേവ്. അക്രമം നടത്തിയവരെ എസ്എഫ്ഐ സംരക്ഷിക്കില്ലെന്നും തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അക്രമം നടത്തിയവരിൽ എസ്എഫ്ഐക്കാരുണ്ടെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ലെന്നും കാമ്പസുകളിൽ ആയുധവുമായി വരുന്നതിനെ എസ്എഫ്ഐ ഒരിക്കലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം പരിശോധിച്ചശേഷമേ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുന്നതു സംബന്ധിച്ച നടപടി എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അക്രമം നടത്തിയവരിൽ എസ്എഫ്ഐക്കാരുണ്ടെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ലെന്നും കാമ്പസുകളിൽ ആയുധവുമായി വരുന്നതിനെ എസ്എഫ്ഐ ഒരിക്കലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം പരിശോധിച്ചശേഷമേ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുന്നതു സംബന്ധിച്ച നടപടി എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.