+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യ ഇൻഷ്വറൻസ്: ആശയക്കുഴപ്പം നീക്കാൻ മാർഗരേഖ വരുന്നു

തിരുവനന്തപുരം: പുതിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിവഴി (കാസ്പ്) ചികിത്സാ സഹായം ലഭിക്കാനായി നിലവിലെ ആശയക
കാരുണ്യ ഇൻഷ്വറൻസ്: ആശയക്കുഴപ്പം നീക്കാൻ മാർഗരേഖ വരുന്നു
തിരുവനന്തപുരം: പുതിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിവഴി (കാസ്പ്) ചികിത്സാ സഹായം ലഭിക്കാനായി നിലവിലെ ആശയക്കുഴപ്പം പരിഹരിച്ചുള്ള വിശദ മാർഗരേഖ ആരോഗ്യവകുപ്പ് അടുത്ത ദിവസം പുറത്തിറക്കും. അർഹരായവർക്കു വേഗത്തിൽ ലഭ്യമാക്കാനുള്ള വിശദ മാർഗരേഖയാണു പുറത്തിറക്കുന്നത്.

കാരുണ്യ ബെനവലന്‍റ് ഫണ്ട് നിലവിൽ ഉണ്ടായിരുന്നപ്പോൾ ചികിത്സാ സഹായം ലഭിച്ചിരുന്ന മുഴുവൻ പേർക്കും പുതിയ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കാൻ ഉതകുന്ന വിധമാകും ഉത്തരവിറക്കുക. കിടത്തി ചികിത്സ ഇല്ലാത്തവർക്കു പുതിയ പദ്ധതിവഴി സഹായം ലഭിക്കില്ലെന്ന ആശങ്ക വ്യാപകമായതോടെയാണു കഴിഞ്ഞ ഒൻപതിന് ഇറക്കിയ ഉത്തരവിനു പുറമേ പുതുക്കിയ വിശദ മാർഗരേഖ കൂടി ഇറക്കുന്നത്. മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണു പുതിയ പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കുന്നത്.

കാസ്പ് പാക്കേജിൽ ഉൾപ്പെടാത്തതും കാരുണ്യയിൽ കിട്ടിക്കൊണ്ടിരുന്നതുമായ ചികിത്സാ സൗകര്യങ്ങൾക്ക് അനുമതി നൽകുന്നതിന് ഒരു സംവിധാനമടക്കം രൂപപ്പെടുത്തും. ഉത്തരവ് ഒന്നോ രണ്ടോ ദിവസത്തിനകം പുറത്തിറക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കാരുണ്യ ബെനവലന്‍റ് ഫണ്ട് നിലവിൽ ഉണ്ടായിരുന്നപ്പോൾ അടിയന്തര ചികിത്സയ്ക്ക് അനുവാദം നൽകാൻ ജില്ലാ കളക്ടർ അധ്യക്ഷനായ സംവിധാനമുണ്ടായിരുന്നു.

എന്നാൽ, ഈ മാറ്റത്തിന്‍റെ സമയത്തു ചികിത്സയ്ക്കായി എത്തുന്ന ഒരു രോഗിക്കും നേരത്തേലഭിച്ചിരുന്ന ആനുകൂല്യം നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആദ്യ ഉത്തരവിറക്കിയത്. ആരോഗ്യമന്ത്രി ആശുപത്രി മേധാവികളുടെ യോഗം വിളിച്ചുചേർത്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് ആരോഗ്യവകുപ്പ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇറക്കും.

കാരുണ്യ പദ്ധതിക്ക് ശരാശരി 300- 350 കോടി രൂപയാണു പ്രതിവർഷം ചെലവായിരുന്നത്. പുതിയ പദ്ധതിക്ക് ഇതിന്‍റെ ഇരട്ടിയിലേറെ പണം ചെലവു വരും. കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ മാത്രമല്ല, മുഴുവൻ ലോട്ടറി ടിക്കറ്റുകളുടെയും പണം പുതിയ പദ്ധതിക്കായി മാറ്റി വയ്ക്കേണ്ടിവരും. മൂന്നു ലക്ഷത്തിൽ താഴെ വരുമാനമുള്ളതും എന്നാൽ ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ ആളുകളെ കാസ്പിലെ അക്രഡിറ്റഡ് ആശുപത്രികളിൽ തുടർന്നും ചികിത്സിക്കും.

ഹീമോഫീലിയ പോലുള്ള ചില കേസുകൾ ഇൻഷ്വറൻസ് പദ്ധതിയിൽ വന്നിട്ടില്ല. അവർക്കു പ്രത്യേകമായ ഉത്തരവ് നൽകി മുന്പെന്നപോലെ അല്ലെങ്കിൽ ഭേദഗതിയോടുകൂടി ഈ ആനുകൂല്യങ്ങൾ നൽകാനുള്ള ഏർപ്പാടുണ്ടാക്കും. ഹീമോഫീലിയ മാത്രമല്ല, കാൻസറിനുള്ള പരിശോധനകൾ, തുടർചികിത്സാ മരുന്നുകൾ ഇവയെല്ലാം മൂന്നാമത്തെ ഗണത്തിൽപെടും. അംഗീകൃത ആശുപത്രികൾ നൽകുന്ന മരുന്നുകൾക്കു പ്രത്യേകം കണക്കുകൾ സൂക്ഷിച്ചാൽ പഴയ കാരുണ്യയുടെ കാലത്തെന്നപോലെ ആ ചെലവ് സർക്കാർ റീ-ഇംബേഴ്സ് ചെയ്തു നൽകും. തണൽ പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന ഡയാലിസിസ് സേവനങ്ങളും ഈ മൂന്നാമത്തെ ഗണത്തിൽപ്പെടുത്തി തുടർ ആനുകൂല്യം ഉണ്ടാകുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.