ന്യൂഡൽഹി: കൊല്ലം ബൈപാസിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാതാ അഥോറിറ്റിക്ക് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി . ദേശീയപാതാ അഥോറിറ്റി അംഗം ആർ.കെ. പാണ്ഡേയോടാണ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരനും യോഗത്തിൽ പങ്കെടുത്തു.
സർവീസ് റോഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും അഭാവം റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി. ബൈപാസ് നാലുവരി പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാത 66 നാലുവരി പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്പോൾ 2013ലെ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും പ്രേമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുമായി ചർച്ച നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എം.കെ. രാഘവൻ എംപിക്ക് ഉറപ്പ് നൽകി.
കരാർ ഏറ്റെടുത്ത കെഎംസി കന്പനിയുടെ പാർട്ണറായ ഇൻകെൽ കന്പനി സമർപ്പിച്ച ബാങ്ക് ഗാരന്റി സ്വീകരിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥമാർക്ക് യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഇതിനു പുറമേ കന്പനിയുടെ ചുമതലപ്പെട്ടവരുടെയും ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ച് ചേർക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ മൈസൂർ-നാടുകാണി നാഷണൽ ഹൈവേക്കു വേണ്ടി തയാറാക്കുന്ന ഡിപിആർഎ കോഴിക്കോട് വരെ ഉൾപ്പെടുത്തണമെന്ന് രാഘവന്റ അഭ്യർഥന പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത 544ലെ മണ്ണൂത്തി-വടക്കുഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനങ്ങളായി.
നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കന്പനി കരാർ ലംഘനം നടത്തിയതായി യോഗത്തിൽ മന്ത്രി സമ്മതിച്ചു. അവരെ ഒഴിവാക്കാതിരുന്നതിനു കാരണം കന്പനി കോടതിയിൽ പോയി സ്റ്റേ വാങ്ങി നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ്. നിലവിൽ പണിപൂർത്തിയായ റോഡിന്റെ സ്ഥിതി മോശമാണെന്നും സഞ്ചാരയോഗ്യമല്ലെന്നും ടി.എൻ പ്രതാപൻ ചൂണ്ടിക്കാട്ടി.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എയർപോർട്ട് മാതൃകയിലുള്ള ബസ് പോർട്ട് ആക്കി മാറ്റുക, കണ്ടെയ്നർ ടെർമിനൽ റോഡിൽ 1.6 കിലോമീറ്ററിൽ വാക്ക് വേ നിർമിക്കുക, എറണാകുളം നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അങ്കമാലി കുണ്ടന്നൂർ സമാന്തര പാത നിർമിക്കുക എന്നീ ആവശ്യങ്ങളാണ് എറണാകുളം എംപി ഹൈബി ഈഡൻ ഉന്നയിച്ചത്.
കണ്ടെയ്നർ റോഡിൽ സൗന്ദര്യവത്കൃത നടപ്പാത നിർമിക്കുന്നത് സംബന്ധിച്ച ശിപാർശയും മന്ത്രിക്ക് കൈമാറി. അങ്കമാലി കുണ്ടന്നൂർ അതിവേഗ സമാന്തര പാത സംബന്ധിച്ച നിവേദനവും കൈമാറി.
എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, എൻ.കെ. പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, എ.എം. ആരിഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സർവീസ് റോഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും അഭാവം റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി. ബൈപാസ് നാലുവരി പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാത 66 നാലുവരി പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്പോൾ 2013ലെ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും പ്രേമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുമായി ചർച്ച നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എം.കെ. രാഘവൻ എംപിക്ക് ഉറപ്പ് നൽകി.
കരാർ ഏറ്റെടുത്ത കെഎംസി കന്പനിയുടെ പാർട്ണറായ ഇൻകെൽ കന്പനി സമർപ്പിച്ച ബാങ്ക് ഗാരന്റി സ്വീകരിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥമാർക്ക് യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഇതിനു പുറമേ കന്പനിയുടെ ചുമതലപ്പെട്ടവരുടെയും ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ച് ചേർക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ മൈസൂർ-നാടുകാണി നാഷണൽ ഹൈവേക്കു വേണ്ടി തയാറാക്കുന്ന ഡിപിആർഎ കോഴിക്കോട് വരെ ഉൾപ്പെടുത്തണമെന്ന് രാഘവന്റ അഭ്യർഥന പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത 544ലെ മണ്ണൂത്തി-വടക്കുഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനങ്ങളായി.
നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കന്പനി കരാർ ലംഘനം നടത്തിയതായി യോഗത്തിൽ മന്ത്രി സമ്മതിച്ചു. അവരെ ഒഴിവാക്കാതിരുന്നതിനു കാരണം കന്പനി കോടതിയിൽ പോയി സ്റ്റേ വാങ്ങി നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ്. നിലവിൽ പണിപൂർത്തിയായ റോഡിന്റെ സ്ഥിതി മോശമാണെന്നും സഞ്ചാരയോഗ്യമല്ലെന്നും ടി.എൻ പ്രതാപൻ ചൂണ്ടിക്കാട്ടി.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എയർപോർട്ട് മാതൃകയിലുള്ള ബസ് പോർട്ട് ആക്കി മാറ്റുക, കണ്ടെയ്നർ ടെർമിനൽ റോഡിൽ 1.6 കിലോമീറ്ററിൽ വാക്ക് വേ നിർമിക്കുക, എറണാകുളം നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അങ്കമാലി കുണ്ടന്നൂർ സമാന്തര പാത നിർമിക്കുക എന്നീ ആവശ്യങ്ങളാണ് എറണാകുളം എംപി ഹൈബി ഈഡൻ ഉന്നയിച്ചത്.
കണ്ടെയ്നർ റോഡിൽ സൗന്ദര്യവത്കൃത നടപ്പാത നിർമിക്കുന്നത് സംബന്ധിച്ച ശിപാർശയും മന്ത്രിക്ക് കൈമാറി. അങ്കമാലി കുണ്ടന്നൂർ അതിവേഗ സമാന്തര പാത സംബന്ധിച്ച നിവേദനവും കൈമാറി.
എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, എൻ.കെ. പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, എ.എം. ആരിഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.