ന്യൂഡൽഹി: കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. സെൻട്രൽ യൂണിവേഴ്സിറ്റി ഭേദഗതി ബില്ലിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്താകമാനം അറിയപ്പെടുന്ന വിശ്വമാനവികതയുടെ പ്രതീകമായ ശ്രീനാരാണഗുരുവിന്റെ പേര് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് നൽകണമെന്ന് ശ്രീനാരായണീയരടക്കമുള്ള ഭക്തജനങ്ങളും എസ്എൻഡിപി യോഗവും ശിവഗിരി മഠവും കേന്ദ്ര സർക്കാരിനോട് വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. കേരളത്തിലെ ബിജെപി നേതാക്കൾ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്ന അവസരത്തിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകാമെന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും നൽകിയ ഉറപ്പ് പാലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രീഅയ്യൻകാളി മെമ്മോറിയൽ ചെയർ പുനഃസ്ഥാപിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചകനുമായിരുന്ന അയ്യൻകാളിയെക്കുറിച്ച് കേരളത്തിന് പുറത്തു നിന്നും കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാനും ഗവേഷണത്തിനുമായി എത്തുന്ന വിദ്യർഥികൾക്കു വേണ്ടി മുൻ യുപിഎ സർക്കാരാണ് അയ്യൻകാളി ചെയർ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ചെയർ എത്രയും വേഗം പുനരാരംഭിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് സഭയിൽ ആവശ്യപ്പെട്ടു.
കേരള സർവകലാശാലയുടെ കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്നരാജാരവിവർമ ഫൈൻ ആർട്സ് കോളജ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ഏറ്റെടുത്ത് യൂണിവേഴ്സിറ്റിയുടെ കാന്പസാക്കി മാറ്റണമെന്നും വിദ്യാഭ്യാസമായി പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഒരു സെന്റർ ആരംഭിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ലോകത്താകമാനം അറിയപ്പെടുന്ന വിശ്വമാനവികതയുടെ പ്രതീകമായ ശ്രീനാരാണഗുരുവിന്റെ പേര് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് നൽകണമെന്ന് ശ്രീനാരായണീയരടക്കമുള്ള ഭക്തജനങ്ങളും എസ്എൻഡിപി യോഗവും ശിവഗിരി മഠവും കേന്ദ്ര സർക്കാരിനോട് വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. കേരളത്തിലെ ബിജെപി നേതാക്കൾ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്ന അവസരത്തിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകാമെന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും നൽകിയ ഉറപ്പ് പാലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രീഅയ്യൻകാളി മെമ്മോറിയൽ ചെയർ പുനഃസ്ഥാപിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചകനുമായിരുന്ന അയ്യൻകാളിയെക്കുറിച്ച് കേരളത്തിന് പുറത്തു നിന്നും കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാനും ഗവേഷണത്തിനുമായി എത്തുന്ന വിദ്യർഥികൾക്കു വേണ്ടി മുൻ യുപിഎ സർക്കാരാണ് അയ്യൻകാളി ചെയർ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ചെയർ എത്രയും വേഗം പുനരാരംഭിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് സഭയിൽ ആവശ്യപ്പെട്ടു.
കേരള സർവകലാശാലയുടെ കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്നരാജാരവിവർമ ഫൈൻ ആർട്സ് കോളജ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ഏറ്റെടുത്ത് യൂണിവേഴ്സിറ്റിയുടെ കാന്പസാക്കി മാറ്റണമെന്നും വിദ്യാഭ്യാസമായി പിന്നോക്കം നിൽക്കുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഒരു സെന്റർ ആരംഭിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.