ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷത്തിന്റെ വാർത്തകൾക്കിടെ മനുഷ്യത്വത്തിന്റെ വേറിട്ടൊരു സംഭവം ശ്രദ്ധേയമായി. പാക് അധീന കാഷ്മീരിലെ ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിവന്ന ഏഴുവയസുകാരന്റെ മൃതദേഹം പാക് അധികൃതർക്കു കൈമാറിയാണ് ഇന്ത്യൻ സൈന്യം മനുഷ്യത്വത്തിന്റെ പുതിയ അധ്യായം രചിച്ചത്. മൈൻഭീഷണി വകവയ്ക്കാതെയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനം.
മിനിമാർദ് അസ്തൂർ ഗ്രാമക്കാരനായ ആബിദ് ഷേക്ക് എന്ന ബാലനെ മൂന്നു ദിവസം മുന്പാണ് കൃഷ്ണഗംഗ നദിയിൽ വീണു കാണാതായത്. കുട്ടിയുടെ മൃതദേഹം പാക് നിയന്ത്രിത മേഖലയിൽനിന്ന് ഒഴുകി ഇന്ത്യയുടെ ഭാഗത്തെത്തി. അച്ചൂരയിലെ ഗ്രാമീണർ ഇക്കാര്യം അധികൃതരെ അറിയിച്ചു. മൃതദേഹം കാണാതായ ആബിദിന്റേതാണെന്നു സ്ഥിരീകരിച്ചതോടെ ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മീഷണർ ഷബാസ് മിശ്ര ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പാക്കിസ്ഥാൻ സൈന്യത്തെ അറിയിച്ചപ്പോൾ കുപ്വാരയിലെ തീത്വാൾ ക്രോസിൽവച്ച് കൈമാറ്റം നടക്കണമെന്നായിരുന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ, അച്ചൂരയിൽനിന്നു തീത്വാളിലേക്ക് 200 കിലോമീറ്റർ ദൂരമുണ്ട്. അതിനാൽ ഗുരേസ് വാലിയിൽവച്ച് മൃതദേഹം കൈമാറാമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
മിനിമാർദ് അസ്തൂർ ഗ്രാമക്കാരനായ ആബിദ് ഷേക്ക് എന്ന ബാലനെ മൂന്നു ദിവസം മുന്പാണ് കൃഷ്ണഗംഗ നദിയിൽ വീണു കാണാതായത്. കുട്ടിയുടെ മൃതദേഹം പാക് നിയന്ത്രിത മേഖലയിൽനിന്ന് ഒഴുകി ഇന്ത്യയുടെ ഭാഗത്തെത്തി. അച്ചൂരയിലെ ഗ്രാമീണർ ഇക്കാര്യം അധികൃതരെ അറിയിച്ചു. മൃതദേഹം കാണാതായ ആബിദിന്റേതാണെന്നു സ്ഥിരീകരിച്ചതോടെ ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മീഷണർ ഷബാസ് മിശ്ര ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പാക്കിസ്ഥാൻ സൈന്യത്തെ അറിയിച്ചപ്പോൾ കുപ്വാരയിലെ തീത്വാൾ ക്രോസിൽവച്ച് കൈമാറ്റം നടക്കണമെന്നായിരുന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ, അച്ചൂരയിൽനിന്നു തീത്വാളിലേക്ക് 200 കിലോമീറ്റർ ദൂരമുണ്ട്. അതിനാൽ ഗുരേസ് വാലിയിൽവച്ച് മൃതദേഹം കൈമാറാമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.