ഹൈദരാബാദ്: തെലുങ്കാനയിൽ തഹസീൽദാറുടെ വീട്ടിൽനിന്ന് അഴിമതിവിരുദ്ധ ഏജൻസി പിടിച്ചെടുത്തത് 93.5 ലക്ഷം രൂപയും അമ്പത് പവനും.
രംഗറെഡ്ഡി ജില്ലയിലെ കെഷാംപെട്ടിലെ തഹസീൽദാർ വി. ലാവണ്യയുടെ വീട്ടിൽനിന്നാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്. ഇവരുടെ ഹൈദരബാദിലെ ഹയാത്ത്നഗറിലെ വീട്ടിൽനിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.
വില്ലേജ് ഓഫീസർ അൻത്യ കൈക്കൂലി കേസിൽ പിടിയിലായതോടെയാണ് ലാവണ്യയും കുടുങ്ങിയത്.
ഭൂമി രേഖകൾ തിരുത്തുന്നതിന് കർഷകനിൽനിന്നു നാല് ലക്ഷം രൂപയാണു വില്ലേജ് ഓഫീസർ വാങ്ങിയത്. രേഖകൾ തിരുത്താൻ വില്ലേജ് ഓഫീസർക്ക് മൂന്നു ലക്ഷവും തഹസീൽദാർക്ക് അഞ്ച് ലക്ഷവും നൽകിയെന്ന് കർഷകൻ വിജിലൻസിന് മൊഴി നൽകി.
ആദ്യം രേഖകൾ തിരുത്താൻ 30,000 രൂപയാണ് വില്ലേജ് ഓഫീസർ പിടിച്ചുവാങ്ങിയത്.
രംഗറെഡ്ഡി ജില്ലയിലെ കെഷാംപെട്ടിലെ തഹസീൽദാർ വി. ലാവണ്യയുടെ വീട്ടിൽനിന്നാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്. ഇവരുടെ ഹൈദരബാദിലെ ഹയാത്ത്നഗറിലെ വീട്ടിൽനിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.
വില്ലേജ് ഓഫീസർ അൻത്യ കൈക്കൂലി കേസിൽ പിടിയിലായതോടെയാണ് ലാവണ്യയും കുടുങ്ങിയത്.
ഭൂമി രേഖകൾ തിരുത്തുന്നതിന് കർഷകനിൽനിന്നു നാല് ലക്ഷം രൂപയാണു വില്ലേജ് ഓഫീസർ വാങ്ങിയത്. രേഖകൾ തിരുത്താൻ വില്ലേജ് ഓഫീസർക്ക് മൂന്നു ലക്ഷവും തഹസീൽദാർക്ക് അഞ്ച് ലക്ഷവും നൽകിയെന്ന് കർഷകൻ വിജിലൻസിന് മൊഴി നൽകി.
ആദ്യം രേഖകൾ തിരുത്താൻ 30,000 രൂപയാണ് വില്ലേജ് ഓഫീസർ പിടിച്ചുവാങ്ങിയത്.