കൊച്ചി: ഇടുക്കി പാഞ്ചാലിമേട്ടിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്കി. പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ച കുരിശുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുപ്പക്കയം സ്വദേശി ജി. അരുണ്‍ലാല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. ഭൂമിയുടെ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഹര്‍ജിക്കാരനും ഹാജരാക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നേരത്തെ ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് കുരിശുകള്‍ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതു റവന്യു ഭൂമിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഇതോടെ റവന്യു ഭൂമിയായാലും നടപടി വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
ഇതിനിടെ പാഞ്ചാലിമേട്ടില്‍ ഏബ്രഹാം ജോര്‍ജ് കള്ളിവയലിന്റെ പക്കല്‍നിന്ന് 144 ഏക്കര്‍ 55 സെന്റ് ഭൂമി മിച്ചഭൂമിയായി 1976ല്‍ ഏറ്റെടുത്തിരുന്നെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വഞ്ഞിപ്പുഴ മഠത്തിന്റേതാണ് ഭൂമിയെന്നും ബിടിആറില്‍ (ബേസിക് ടാക്സ് രജിസ്റ്റർ) ഏബ്രഹാം ജോര്‍ജ് കള്ളിവയലിന്റേതാണ് ഭൂമിയെന്നും പറയുന്നു. മഹസര്‍ പ്രകാരം ഇവിടെ മുമ്പ് ക്ഷേത്രമോ കുരിശുകളോ ഉണ്ടായിരുന്നില്ല. ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിന് രേഖകള്‍ പരിശോധിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ പീരുമേട് വില്ലേജിലെ പഴയ സര്‍വേ രേഖകളില്‍ ഇവിടെ ഭുവനേശ്വരി ക്ഷേത്രമുള്‍പ്പെടെ നാലു ക്ഷേത്രങ്ങളുണ്ടായിരുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജി ഈ മാസം അവസാനം വീണ്ടും പരിഗണിക്കും.
നേരത്തെ ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് കുരിശുകള്‍ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതു റവന്യു ഭൂമിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഇതോടെ റവന്യു ഭൂമിയായാലും നടപടി വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
ഇതിനിടെ പാഞ്ചാലിമേട്ടില്‍ ഏബ്രഹാം ജോര്‍ജ് കള്ളിവയലിന്റെ പക്കല്‍നിന്ന് 144 ഏക്കര്‍ 55 സെന്റ് ഭൂമി മിച്ചഭൂമിയായി 1976ല്‍ ഏറ്റെടുത്തിരുന്നെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കി. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വഞ്ഞിപ്പുഴ മഠത്തിന്റേതാണ് ഭൂമിയെന്നും ബിടിആറില്‍ (ബേസിക് ടാക്സ് രജിസ്റ്റർ) ഏബ്രഹാം ജോര്‍ജ് കള്ളിവയലിന്റേതാണ് ഭൂമിയെന്നും പറയുന്നു. മഹസര്‍ പ്രകാരം ഇവിടെ മുമ്പ് ക്ഷേത്രമോ കുരിശുകളോ ഉണ്ടായിരുന്നില്ല. ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിന് രേഖകള്‍ പരിശോധിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ പീരുമേട് വില്ലേജിലെ പഴയ സര്‍വേ രേഖകളില്‍ ഇവിടെ ഭുവനേശ്വരി ക്ഷേത്രമുള്‍പ്പെടെ നാലു ക്ഷേത്രങ്ങളുണ്ടായിരുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജി ഈ മാസം അവസാനം വീണ്ടും പരിഗണിക്കും.