+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിരിച്ചുവിട്ട ഡ്രൈവർമാരെ ദിവസവേതനത്തിൽ തിരിച്ചെടുക്കും

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ദിവസ വേതന അടിസ്ഥാനത്തിൽ തിരിച്ചെടുത്ത് കെഎസ്ആർടിസ
പിരിച്ചുവിട്ട ഡ്രൈവർമാരെ ദിവസവേതനത്തിൽ തിരിച്ചെടുക്കും
തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാരെ ദിവസ വേതന അടിസ്ഥാനത്തിൽ തിരിച്ചെടുത്ത് കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ധാരണ. കോർപറേഷൻ അധികൃതരും ഗതാഗത സെക്രട്ടറിയും ഇന്നലെ നടത്തിയ ചർച്ചയെത്തുടർന്നാണ് ഈ തീരുമാനം. ഡ്രൈവർമാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കും.

എന്നാൽ, തിരിച്ചെടുക്കുന്ന താത്കാലിക ഡ്രൈവർമാർക്കു ഡ്യൂട്ടി പാസോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാകില്ല. ഓരോ ഡിപ്പോയ്ക്കും ആവശ്യമുളളത്ര പേരെ തിരിച്ചെടുക്കാമെന്നാണു ധാരണ.

താത്കാലിക ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി സർവീസുകൾ നടത്തുന്നതിന് ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി ബുദ്ധിമുട്ടിലായിരുന്നു. ഡ്രൈവർമാരുടെ കുറവിനെത്തുടർന്ന് ഇന്നലെയും വ്യാപകമായി സർവീസുകൾ മുടങ്ങി. ഇന്നലെ മാത്രം 400 ഓളം ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

എസി, ജൻറം ദീർഘദൂര സർവീസുകളും ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളും ഇന്നലെ റദ്ദ് ചെയ്തവയിലുണ്ട്. ഞായറാഴ്ച 596 ഷെഡ്യൂളുകൾ മുടങ്ങി. അവധിയിൽനിന്നു തിരിച്ചുവിളിച്ച ജീവനക്കാരെ ഡബിൾ ഡ്യൂട്ടി നൽകി വിന്യസിച്ചാണ് ഇന്നലെ പ്രതിസന്ധി താത്കാലികമായി പരിഹരിച്ചത്.

2107 ഡ്രൈവർമാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണു കൂട്ടപ്പിരിച്ചുവിടലിന് കോടതി നിർദേശം നൽകിയത്.