കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കിയ മാര്‍പാപ്പയുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്ക്കെതിരേ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നു സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്.
മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ആർച്ച്ബിഷപ്സ് ഹൗസിൽ എത്തിയതു മുതലുള്ള കാര്യങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി മാർ ആലഞ്ചേരിയെ ക്രമീകരണങ്ങളുടെ ഭാഗമായി മുൻകൂട്ടി അറിയിച്ചിരുന്നു. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തില്‍ ജൂണ്‍ 26ന് രാത്രി എട്ടോടെയാണ് എറണാകുളം മേജർ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നതു സഭയുടെ ആസ്ഥാന കാര്യാലയത്തിലെ രണ്ട് വൈദികരും സെക്രട്ടറിയായ വൈദിക വിദ്യാര്‍ഥിയുമായിരുന്നു.
മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലെത്തിയ മാർ ആലഞ്ചേരി ബിഷപ് മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ കണ്ടു. അദ്ദേഹത്തോടും മറ്റു വൈദികരോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. പിന്നീട് മാര്‍ എടയന്ത്രത്തുമായി വത്തിക്കാന്റെ തീരുമാനങ്ങളെ സംബന്ധിച്ചു വ്യക്തിപരമായ സംഭാഷണം നടത്തി. 27ന് രാവിലെ മാര്‍ ആലഞ്ചേരി കൂരിയയിലുള്ള മറ്റുള്ളവരെ കണ്ട് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിച്ചു. ചുണങ്ങംവേലി നിവേദിതയിലായിരുന്ന സഹായ മെത്രാന് മാര്‍ ജോസ് പുത്തന്‍വീട്ടിലുമായി സംസാരിച്ചും കാര്യങ്ങൾ ക്രമപ്പെടുത്തിയെന്നും മീഡിയ കമ്മീഷൻ അറിയിച്ചു.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ടു എന്ന രീതിയിലുള്ള പ്രചാരണവും ശരിയല്ല. ഒരിക്കലും മാറ്റി നിര്ത്തപ്പെട്ടിരുന്നില്ല. കർദിനാളിന്റെയും സ്ഥിരം സിനഡിന്റെയും ആശയപ്രകാരവും അംഗീകാരത്തോടെയുമാണു മാര്‍ ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന) ആയി നിയമിച്ചത്. അപ്പോഴും അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ആലഞ്ചേരി തന്നെ ആയിരുന്നു. ഇതാണ് ‘സേദേ പ്ലേന’ എന്ന ലത്തീന്‍ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസിലെ തന്റെ മുറിയില്‍ നിയമപ്രകാരം താമസം തുടരാമായിരുന്നുവെങ്കിലും സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലേക്കു മാറിയത് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉത്തരവാദിത്വം സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അവസരം നല്‍കാനാണ്. അഡ്മിനിസ്ട്രേറ്ററുടെ സേവനം അവസാനിച്ചതോടെ അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാളില്‍ നിക്ഷിപ്തമായി. അഡ്മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്ന സമയത്തും അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്നതിനാൽ റോമില്‍നിന്നു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചു ചുമതലയേല്‍ക്കേണ്ട സാഹചര്യമില്ല.
അതേസമയം, മാര്‍പാപ്പ നല്കിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹായമെത്രാന്മാരുമായി സംസാരിക്കേണ്ടതുണ്ടായിരുന്നു. വത്തിക്കാന്റെ തീരുമാനം അഡ്മിനിസ്ട്രേറ്ററെയും സഹായ മെത്രാന്മാരെയും വത്തിക്കാന്‍ പ്രതിനിധി മുന്‍കൂട്ടി അറിയിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ രാത്രിയില്‍ അരമനയില്‍ എത്തി ചാര്‍ജ് എടുത്തെന്ന പ്രചരണം വസ്തുതാപരമല്ല.
സഹായമെത്രാന്മാരുടെ കാര്യത്തില്‍ വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കിയ രീതിയെക്കുറിച്ചും തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനു മുന്‍പ് മാര്‍ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടപ്പോള്‍ സഹായമെത്രാന്മാരെ അവര്‍ക്ക് നല്കപ്പെട്ടിരുന്ന അധികാരത്തില്‍ നിന്നാണ് മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍, ഇത്തവണ മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത് ഈ മെത്രാന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയിരിക്കുന്നു (Suspended) എന്നാണ്. സീറോ മലബാര്‍ സഭയുടെ സിനഡ് ഈ രണ്ടു സഹായമെത്രാന്മാരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ചു തീരുമാനമെടുക്കണമെന്നും വത്തിക്കാന്‍ പ്രതിനിധിയുടെ കത്തില്‍ പറയുന്നു.
എറണാകുളം- അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന് സ്ഥാനത്തുനിന്നു മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍നിന്നു നല്കപ്പെട്ട കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മേജര്‍ ആര്‍ച്ച്ബിഷപ്പുമായി ആലോചിച്ചാണ് സഹായ മെത്രാന്മാര് അവ രുടെ പുതിയ താമസസ്ഥലം തീരുമാനിച്ചിരിക്കുന്നത്. അതിന്‍പ്രകാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കാഞ്ഞൂരുള്ള ഐശ്വര്യഗ്രാമിലും മാര്‍ ജോസ് പുത്തന്‍വീട്ടിൽ ചുണങ്ങംവേലിയിലുള്ള നിവേദിതയിലും താമസിക്കുകയാണ് - കമ്മീഷൻ ചൂണ്ടിക്കാട്ടി.
മാര്‍പാപ്പ നല്കിയ തീരുമാനങ്ങളും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പലരും തെറ്റിദ്ധാരണ പടർത്തുന്നുണ്ട്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ കോണ്ഗ്രിഗേഷന് പഠിച്ചതിനു ശേഷം മാര്‍പാപ്പയ്ക്കു നല്കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ തീരുമാനങ്ങള്‍ എടുത്തതെന്നു പൗരസ്ത്യ തിരുസംഘത്തില്‍നിന്നുള്ള കത്തിന്റെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രവുമല്ല, മാർപാപ്പയുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി എഴുതിയ കത്തില്‍ മൂന്നാമതായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍നിന്നും കോണ്‍ഗ്രിഗേഷന്റെ കത്തില്‍ അതിരൂപതയുടെ സാമ്പത്തിക ഭരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ച്ബിഷപ്പിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പൗരസ്ത്യ തിരുസംഘത്തിനു നല്കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണു തീരുമാനം വന്നിരിക്കുന്നതെന്നാണ്.
ഇതില്‍നിന്നു വ്യത്യസ്തമായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോടു സൂചിപ്പിച്ചതുപോലെ, അഡ്മിനിസ്ട്രേറ്ററുടെ സേവനം സമാപിപ്പിച്ചതും സഹായമെത്രാന്മാരെ തല്‍സ്ഥാനങ്ങളില്‍നിന്നു മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ എടുത്തിരിക്കുന്നതു വിവിധ തലങ്ങളില്‍, വിവിധ സ്രോതസുകളിലൂടെ ലഭിച്ച വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്റെ സ്വന്തമായ അന്വേഷണ മാര്‍ഗങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്.
മാർപാപ്പയുടെയും പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്ക്കെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും അതു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും തികഞ്ഞ അച്ചടക്കലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിതെന്നും മീഡിയ കമ്മീഷൻ ചെയർമാൻ മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
അതിനാല്‍, ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കമ്മീഷൻ അഭ്യർഥിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ആർച്ച്ബിഷപ്സ് ഹൗസിൽ എത്തിയതു മുതലുള്ള കാര്യങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി മാർ ആലഞ്ചേരിയെ ക്രമീകരണങ്ങളുടെ ഭാഗമായി മുൻകൂട്ടി അറിയിച്ചിരുന്നു. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തില്‍ ജൂണ്‍ 26ന് രാത്രി എട്ടോടെയാണ് എറണാകുളം മേജർ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നതു സഭയുടെ ആസ്ഥാന കാര്യാലയത്തിലെ രണ്ട് വൈദികരും സെക്രട്ടറിയായ വൈദിക വിദ്യാര്‍ഥിയുമായിരുന്നു.
മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലെത്തിയ മാർ ആലഞ്ചേരി ബിഷപ് മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ കണ്ടു. അദ്ദേഹത്തോടും മറ്റു വൈദികരോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. പിന്നീട് മാര്‍ എടയന്ത്രത്തുമായി വത്തിക്കാന്റെ തീരുമാനങ്ങളെ സംബന്ധിച്ചു വ്യക്തിപരമായ സംഭാഷണം നടത്തി. 27ന് രാവിലെ മാര്‍ ആലഞ്ചേരി കൂരിയയിലുള്ള മറ്റുള്ളവരെ കണ്ട് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിച്ചു. ചുണങ്ങംവേലി നിവേദിതയിലായിരുന്ന സഹായ മെത്രാന് മാര്‍ ജോസ് പുത്തന്‍വീട്ടിലുമായി സംസാരിച്ചും കാര്യങ്ങൾ ക്രമപ്പെടുത്തിയെന്നും മീഡിയ കമ്മീഷൻ അറിയിച്ചു.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ടു എന്ന രീതിയിലുള്ള പ്രചാരണവും ശരിയല്ല. ഒരിക്കലും മാറ്റി നിര്ത്തപ്പെട്ടിരുന്നില്ല. കർദിനാളിന്റെയും സ്ഥിരം സിനഡിന്റെയും ആശയപ്രകാരവും അംഗീകാരത്തോടെയുമാണു മാര്‍ ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന) ആയി നിയമിച്ചത്. അപ്പോഴും അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ആലഞ്ചേരി തന്നെ ആയിരുന്നു. ഇതാണ് ‘സേദേ പ്ലേന’ എന്ന ലത്തീന്‍ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസിലെ തന്റെ മുറിയില്‍ നിയമപ്രകാരം താമസം തുടരാമായിരുന്നുവെങ്കിലും സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലേക്കു മാറിയത് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉത്തരവാദിത്വം സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അവസരം നല്‍കാനാണ്. അഡ്മിനിസ്ട്രേറ്ററുടെ സേവനം അവസാനിച്ചതോടെ അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാളില്‍ നിക്ഷിപ്തമായി. അഡ്മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്ന സമയത്തും അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്നതിനാൽ റോമില്‍നിന്നു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ചു ചുമതലയേല്‍ക്കേണ്ട സാഹചര്യമില്ല.
അതേസമയം, മാര്‍പാപ്പ നല്കിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹായമെത്രാന്മാരുമായി സംസാരിക്കേണ്ടതുണ്ടായിരുന്നു. വത്തിക്കാന്റെ തീരുമാനം അഡ്മിനിസ്ട്രേറ്ററെയും സഹായ മെത്രാന്മാരെയും വത്തിക്കാന്‍ പ്രതിനിധി മുന്‍കൂട്ടി അറിയിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ രാത്രിയില്‍ അരമനയില്‍ എത്തി ചാര്‍ജ് എടുത്തെന്ന പ്രചരണം വസ്തുതാപരമല്ല.
സഹായമെത്രാന്മാരുടെ കാര്യത്തില്‍ വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കിയ രീതിയെക്കുറിച്ചും തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനു മുന്‍പ് മാര്‍ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടപ്പോള്‍ സഹായമെത്രാന്മാരെ അവര്‍ക്ക് നല്കപ്പെട്ടിരുന്ന അധികാരത്തില്‍ നിന്നാണ് മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍, ഇത്തവണ മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത് ഈ മെത്രാന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയിരിക്കുന്നു (Suspended) എന്നാണ്. സീറോ മലബാര്‍ സഭയുടെ സിനഡ് ഈ രണ്ടു സഹായമെത്രാന്മാരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ചു തീരുമാനമെടുക്കണമെന്നും വത്തിക്കാന്‍ പ്രതിനിധിയുടെ കത്തില്‍ പറയുന്നു.
എറണാകുളം- അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന് സ്ഥാനത്തുനിന്നു മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍നിന്നു നല്കപ്പെട്ട കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മേജര്‍ ആര്‍ച്ച്ബിഷപ്പുമായി ആലോചിച്ചാണ് സഹായ മെത്രാന്മാര് അവ രുടെ പുതിയ താമസസ്ഥലം തീരുമാനിച്ചിരിക്കുന്നത്. അതിന്‍പ്രകാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കാഞ്ഞൂരുള്ള ഐശ്വര്യഗ്രാമിലും മാര്‍ ജോസ് പുത്തന്‍വീട്ടിൽ ചുണങ്ങംവേലിയിലുള്ള നിവേദിതയിലും താമസിക്കുകയാണ് - കമ്മീഷൻ ചൂണ്ടിക്കാട്ടി.
മാര്‍പാപ്പ നല്കിയ തീരുമാനങ്ങളും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പലരും തെറ്റിദ്ധാരണ പടർത്തുന്നുണ്ട്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ കോണ്ഗ്രിഗേഷന് പഠിച്ചതിനു ശേഷം മാര്‍പാപ്പയ്ക്കു നല്കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ തീരുമാനങ്ങള്‍ എടുത്തതെന്നു പൗരസ്ത്യ തിരുസംഘത്തില്‍നിന്നുള്ള കത്തിന്റെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രവുമല്ല, മാർപാപ്പയുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി എഴുതിയ കത്തില്‍ മൂന്നാമതായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍നിന്നും കോണ്‍ഗ്രിഗേഷന്റെ കത്തില്‍ അതിരൂപതയുടെ സാമ്പത്തിക ഭരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ച്ബിഷപ്പിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പൗരസ്ത്യ തിരുസംഘത്തിനു നല്കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണു തീരുമാനം വന്നിരിക്കുന്നതെന്നാണ്.
ഇതില്‍നിന്നു വ്യത്യസ്തമായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോടു സൂചിപ്പിച്ചതുപോലെ, അഡ്മിനിസ്ട്രേറ്ററുടെ സേവനം സമാപിപ്പിച്ചതും സഹായമെത്രാന്മാരെ തല്‍സ്ഥാനങ്ങളില്‍നിന്നു മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ എടുത്തിരിക്കുന്നതു വിവിധ തലങ്ങളില്‍, വിവിധ സ്രോതസുകളിലൂടെ ലഭിച്ച വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്റെ സ്വന്തമായ അന്വേഷണ മാര്‍ഗങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്.
മാർപാപ്പയുടെയും പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്ക്കെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും അതു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും തികഞ്ഞ അച്ചടക്കലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിതെന്നും മീഡിയ കമ്മീഷൻ ചെയർമാൻ മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
അതിനാല്‍, ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കമ്മീഷൻ അഭ്യർഥിച്ചു.