തിരുക്കുടുംബസന്യാസിനി സഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ തീയതി അറിയിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം കേട്ടതിൽ അതിയായി സന്തോഷിക്കുന്നുവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കു പൊതുവേയും വലിയൊരു ദൈവാനുഗ്രഹമാണിത്. പുതിയ ഒരാൾ കൂടി വിശുദ്ധ പദത്തിലേക്ക് ഉയർത്തപ്പെടുന്പോൾ നമ്മുടെ ജീവിതവിശുദ്ധിയെതക്കുറിച്ചു കൂടുതൽ ചിന്തിക്കാനും നമ്മെതന്നെ നവീകരിക്കാനുമുള്ള ദൈവകൃപയ്ക്കായി നാം പ്രാർഥിക്കണം.
വിശുദ്ധരെ പോലെ തന്നെ നാമും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണെന്നുള്ള വിശ്വാസബോധ്യം നമ്മിൽ ഉറപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടണം. ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ സ്വദേശിയായിരുന്നു മറിയം ത്രേസ്യ അമ്മ. അതിനാൽ ഇരിങ്ങാലക്കുട രൂപതയ്ക്കു സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
വിശുദ്ധരെ പോലെ തന്നെ നാമും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണെന്നുള്ള വിശ്വാസബോധ്യം നമ്മിൽ ഉറപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടണം. ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ സ്വദേശിയായിരുന്നു മറിയം ത്രേസ്യ അമ്മ. അതിനാൽ ഇരിങ്ങാലക്കുട രൂപതയ്ക്കു സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.