+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ്: അർഹതപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപയുടെ പുതിയ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ മൂന്നുലക്ഷം രൂപയിൽ താഴെ
കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസ്:   അർഹതപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തുമെന്ന്   മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപയുടെ പുതിയ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പഴയ ആരോഗ്യസുരക്ഷാ കാർഡും ആധാർ കാർഡുമായി ആശുപത്രിയിലെത്തിയാൽ എപ്പോൾ വേണമെങ്കിലും രജിസ്ട്രേഷൻ നടത്താമെന്നും പി.ജെ. ജോസഫിന്‍റെ സബ്മിഷനു മന്ത്രി മറുപടി നൽകി.

ഏതെങ്കിലും കുടുംബങ്ങളെ വിട്ടുപോയെങ്കിൽ അവരെ ഉൾപ്പെടുത്തും. കേന്ദ്രത്തിന്‍റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. അഞ്ചു ലക്ഷം രൂപയ്ക്ക് 1671 രൂപയാണു പ്രീമിയം. നിലവിലെ കാരുണ്യ പദ്ധതിയേക്കാൾ വിപുലമായ പദ്ധതിയാണിത്. കെ.എം. മാണിയോടുള്ള ആദരസൂചകമായി പദ്ധതിക്ക് ‘കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി’ എന്നാണു പേരു നൽകിയത്.
ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾ ഇൻഷ്വറൻസിന്‍റെ പരിധിയിൽ വരില്ല. ഇവർക്ക് സഹായം നൽകാൻ പ്രത്യേക ഉത്തരവിറക്കും. ആർസിസിയടക്കം ചില ആശുപത്രികളിൽ പുതിയ പദ്ധതിയിൽ പങ്കാളികളായിട്ടില്ല. ആശുപത്രികൾക്കു താത്പര്യം അവർ ആവശ്യപ്പെടുന്ന പണം അനുവദിക്കുന്ന പഴയ പദ്ധതിയോടാണ്.
പഴയ കാരുണ്യ പദ്ധതി നിർത്തിയാലേ എല്ലാ ആശുപത്രികളും ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാവൂ. ആർസിസിക്കടക്കം നഷ്ടമുണ്ടായാൽ അത് സർക്കാർ നികത്തും. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.