തിരുവനന്തപുരം: നഗരങ്ങളിൽ മലിനജല സംസ്കരണത്തിനും കുടിവെള്ള വിതരണത്തിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള അമൃത് പദ്ധതിയുടെ കണ്‍സൾട്ടൻസി കരാറിൽ അഴിമതി നടത്തിയെന്ന് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോഴിക്കോട്ടെ ഒരു കന്പനിക്ക് കരാർ നൽകിയത്. ഇതിലൂടെ 629 കോടി രൂപയുടെ പദ്ധതി പൂർണമായി തകർന്നെന്നും സതീശൻ ആരോപിച്ചു.
എന്നാൽ ദ്രവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതിയിൽ നടപടിക്രമങ്ങളെല്ലാം ശരിയായി പാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ മറുപടി നൽകി.
എന്നാൽ ദ്രവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതിയിൽ നടപടിക്രമങ്ങളെല്ലാം ശരിയായി പാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ മറുപടി നൽകി.