കൊച്ചി: അന്തര്‍സംസ്ഥാന ജല തര്‍ക്കങ്ങളുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ വെളിപ്പെടുത്തരുതെന്ന സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഈ ഉത്തരവ് വിവരാവകാശ ഓഫീസര്‍മാര്‍ പരിഗണിക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ ഉത്തരവ് പരിഗണിക്കാതെ തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
രഹസ്യ സ്വഭാവമുള്ളതും സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ ബാധിക്കുന്നതുമായ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടെന്ന് 2014 ജൂലൈ 22നാണ് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവു നല്‍കിയത്.
മുല്ലപ്പെരിയാര്‍ ജല തര്‍ക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ആര്‍ടിഐ നിയമപ്രകാരം നല്കിയ അപേക്ഷ ഈ ഉത്തരവു ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെയിറക്കാന് കഴിഞ്ഞെന്നു ചോദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു.
വിവരാവകാശ ഓഫീസര്‍മാരെയും അപ്പീല്‍ അഥോറിറ്റികളെയും സ്വാധീനിക്കുന്ന ഉത്തരവാണ് സര്‍ക്കാരിറക്കിയത്. ഇതില്‍ കോടതിക്ക് ഉത്കണ്ഠയുണ്ട്. നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമെന്നറിഞ്ഞു കൊണ്ടു അധികാരം മറികടന്ന് സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരുത്തരവ് ഇറക്കിയതെന്ന് കോടതി ചോദിച്ചു. വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം സംരക്ഷണമുള്ളത്. കാരണവും വിശദീകരണവും എന്തായാലും സര്‍ക്കാരിന് ഇങ്ങനെ ഒരുത്തരവ് ഇറക്കാനാവില്ല.
വിവരാവകാശ നിയമപ്രകാരം അപേക്ഷകളില്‍ വിവരാവകാശ ഓഫീസര്‍മാരും അപ്പീല്‍ അഥോറിറ്റിയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുമാണ് തീരുമാനമെടുക്കേണ്ടത്. ഇവരെ നിയന്ത്രിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.
ഉത്തരവിനെതിരേ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനു നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
രഹസ്യ സ്വഭാവമുള്ളതും സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ ബാധിക്കുന്നതുമായ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടെന്ന് 2014 ജൂലൈ 22നാണ് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവു നല്‍കിയത്.
മുല്ലപ്പെരിയാര്‍ ജല തര്‍ക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ആര്‍ടിഐ നിയമപ്രകാരം നല്കിയ അപേക്ഷ ഈ ഉത്തരവു ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെയിറക്കാന് കഴിഞ്ഞെന്നു ചോദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു.
വിവരാവകാശ ഓഫീസര്‍മാരെയും അപ്പീല്‍ അഥോറിറ്റികളെയും സ്വാധീനിക്കുന്ന ഉത്തരവാണ് സര്‍ക്കാരിറക്കിയത്. ഇതില്‍ കോടതിക്ക് ഉത്കണ്ഠയുണ്ട്. നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമെന്നറിഞ്ഞു കൊണ്ടു അധികാരം മറികടന്ന് സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരുത്തരവ് ഇറക്കിയതെന്ന് കോടതി ചോദിച്ചു. വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം സംരക്ഷണമുള്ളത്. കാരണവും വിശദീകരണവും എന്തായാലും സര്‍ക്കാരിന് ഇങ്ങനെ ഒരുത്തരവ് ഇറക്കാനാവില്ല.
വിവരാവകാശ നിയമപ്രകാരം അപേക്ഷകളില്‍ വിവരാവകാശ ഓഫീസര്‍മാരും അപ്പീല്‍ അഥോറിറ്റിയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുമാണ് തീരുമാനമെടുക്കേണ്ടത്. ഇവരെ നിയന്ത്രിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.
ഉത്തരവിനെതിരേ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനു നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.