+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജല അഥോറിറ്റി കരാറുകാരുടെ മൂന്നു മാസത്തെ കുടിശിക നൽകുമെന്നു മന്ത്രി

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ ചെയ്യുന്ന ജല അഥോറിറ്റി കരാറുകാർക്ക് 14 മാസത്തെ കുടിശിക നൽകാനുണ്ടെന
ജല അഥോറിറ്റി കരാറുകാരുടെ മൂന്നു  മാസത്തെ കുടിശിക നൽകുമെന്നു മന്ത്രി
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ ചെയ്യുന്ന ജല അഥോറിറ്റി കരാറുകാർക്ക് 14 മാസത്തെ കുടിശിക നൽകാനുണ്ടെന്നും അതിൽ മൂന്നു മാസത്തെ കുടിശിക തുക ഉടൻ നൽകാനുളള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. കുടിവെള്ള പദ്ധതികൾ നടപ്പാക്കിയതിലും ഓപ്പറേഷൻ ആൻഡ് മെയ്ന്‍റനൻസിനുമായി 472.71 കോടി രൂപയുടെ ബില്ലുകൾ കുടിശികയുണ്ട്.

കരാറുകാരുടെ കുടിശിക തീർക്കാത്തതിനാൽ പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ട പ്രവൃത്തികൾ ചില മേഖലയിൽ ഏറ്റെടുക്കുന്നതിനു താമസം വന്നിട്ടുണ്ട്. കൂടാതെ യഥാസമയം തുക കൊടുക്കാൻ സാധിക്കാത്തതിനാൽ സമയ ബന്ധിതമായി പല പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചില്ല. ഈ പ്രശ്നം ലഘൂകരിക്കുന്നതിനായി ആവശ്യപ്പെടുന്ന കരാറുകാർക്ക് ബാങ്ക് വായ്പാ സൗകര്യം ഏർപ്പെടുത്തി നൽകാറുണ്ട്.