തിരുവനന്തപുരം: സംസ്ഥാനത്തു തീരപ്രദേശങ്ങളിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 934 കോടി രൂപ വേണമെന്ന് കണക്കാക്കിയിട്ടുണ്ടെന്നും ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പ്രവൃത്തികൾ ചെയ്യുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടെ യോഗം വിളിക്കുമെന്നും ടി.വി. രാജേഷിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
ബജറ്റ് വിഹിതത്തിന് പുറമേ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വലിയതുറ, കൊല്ലം ജില്ലയിൽ ഇരവിപുരം, ആലപ്പാട്, ആലപ്പുഴ, ചേർത്തല, ഒറ്റമശ്ശേരി, ഹരിപ്പാട്, എറണാകുളം ചെല്ലാനം തൃശൂർ കയ്പമംഗലം, മലപ്പുറം പൊന്നാനി, കോഴിക്കോട് കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ അടിയന്തര പ്രവൃത്തികൾ തുടങ്ങി.
ബജറ്റ് വിഹിതത്തിന് പുറമേ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വലിയതുറ, കൊല്ലം ജില്ലയിൽ ഇരവിപുരം, ആലപ്പാട്, ആലപ്പുഴ, ചേർത്തല, ഒറ്റമശ്ശേരി, ഹരിപ്പാട്, എറണാകുളം ചെല്ലാനം തൃശൂർ കയ്പമംഗലം, മലപ്പുറം പൊന്നാനി, കോഴിക്കോട് കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ അടിയന്തര പ്രവൃത്തികൾ തുടങ്ങി.