തിരുവനന്തപുരം: ഇടതുസർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരാച്ചാരായി മാറിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടിക്കുറച്ച് ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോണ്ഗ്രസിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 4500 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിച്ചിട്ടും പകുതി പോലും ചെലവഴിക്കാത്ത മുഖ്യമന്ത്രി നിധി കാക്കുന്ന ഭൂതത്തെപോലെ ഇരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
എല്ലാ രംഗത്തും ജനങ്ങളുടെ മനം മടിപ്പിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ച കോണ്ഗ്രസ് പ്രവർത്തക സമിതി അഗം ഉമ്മൻചാണ്ടി പറഞ്ഞു. ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രിയുടെ പ്രവർത്തനം നിഷ്ക്രിയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എംഎൽഎമാരായ വി.എസ്.ശിവകുമാർ, കെ.സി.ജോസഫ്, എം.വിൻസെന്റ്, അനിൽ അക്കര, എ.പി. അനിൽകുമാർ, കെ.എസ്. ശബരീനാഥൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, റോജി എം. ജോണ്, ഷാഫി പറന്പിൽ, വി.ടി. ബൽറാം തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ രംഗത്തും ജനങ്ങളുടെ മനം മടിപ്പിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ച കോണ്ഗ്രസ് പ്രവർത്തക സമിതി അഗം ഉമ്മൻചാണ്ടി പറഞ്ഞു. ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രിയുടെ പ്രവർത്തനം നിഷ്ക്രിയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എംഎൽഎമാരായ വി.എസ്.ശിവകുമാർ, കെ.സി.ജോസഫ്, എം.വിൻസെന്റ്, അനിൽ അക്കര, എ.പി. അനിൽകുമാർ, കെ.എസ്. ശബരീനാഥൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, റോജി എം. ജോണ്, ഷാഫി പറന്പിൽ, വി.ടി. ബൽറാം തുടങ്ങിയവർ പങ്കെടുത്തു.