കൊച്ചി: ഹയർസെക്കൻഡറി ഒന്നാം വർഷപ്രവേശനത്തിന്റെ രണ്ടാംഘട്ട സീറ്റ് വർധന പിൻവലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ. ഒന്നാം വർഷം ഒരു ബാച്ചിൽ 50 കുട്ടികൾക്ക് പ്രവേശനം നൽകേണ്ട സാഹചര്യത്തിൽ പ്രത്യേകം ഉത്തരവിലൂടെ 20 ശതമാനം അധികം കുട്ടികൾക്കു പ്രവേശനം നൽകിയിരിക്കുകയാണ്. ഇപ്പോഴുള്ള ആകെ 60 കുട്ടികളുടെ കൂടെ 10 ശതമാനം കൂടി സീറ്റ് വർധിപ്പിച്ച് ആകെ എണ്ണം 65 ആയി സർക്കാർ ഉയർത്തി. 50 കുട്ടികൾക്കു പഠിക്കാൻ ആവശ്യമായ ക്ലാസ്മുറികളും ലബോറട്ടറിയും ഭൗതിക സൗകര്യങ്ങളും മാത്രമുള്ള ക്ലാസുകളിൽ 65 പേർക്ക് പ്രവേശനം നൽകാനും അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും പറ്റാത്ത അവസ്ഥയിലാണ് മാനേജർമാർ.
ഗുണനിലവാരത്തിനുവേണ്ടി ഏകീകരണ പദ്ധതിയുമായി നിയമനിർമാണവും കോടതി വ്യവഹാരവും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്റെ ഈ നടപടി ഹയർസെക്കൻഡറി വിദ്യാഭ്യാസ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയാണ്. കുട്ടികളുടെ ഭാവിയെകുറിച്ചുള്ള ഉത്തരവാദിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ അർഹരായ കുട്ടികൾക്കെല്ലാം പഠിക്കാൻ ആവശ്യമായ ബാച്ചുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സർക്കാർ അനുവദിച്ചുകൊടുക്കണം. തുടർപഠനത്തിന് അർഹത നേടിയിട്ടുള്ള കുട്ടികളുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും കൃത്യമായി അറിയാവുന്ന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വലിയ കൃത്യവിലോപമാണ് വരുത്തിയിരിക്കുന്നത്. 014-2015 വർഷങ്ങളിൽ അനുവദിച്ച ബാച്ചുകളിൽ ഇനിയും പൂർണമായും തസ്തിക നിർണയം നടത്തി അധ്യാപകരെ നിയമിച്ചിട്ടില്ല.
നിലവിൽ ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരെ ചൂഷ ണം ചെയ്യുന്ന സർക്കാർ, അനുവദിക്കപ്പെട്ട ഭൗതിക സൗകര്യങ്ങളിലും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടു നടത്തുന്ന അധ്യാപന പ്രക്രിയ വിദ്യാഭ്യാസ സംവിധാനത്തോടാകമാനം കാണിക്കുന്ന പ്രകടമായ നീതിനിഷേധമാണ്. അതിനാൽ രണ്ടാം ഘട്ടമായി അനുവദിച്ച 10 ശതമാനം പ്രവേശന ഉത്തരവു പിൻവലിക്കുകയോ അല്ലെങ്കിൽ അത് താൽപര്യം ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നും വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.
ഗുണനിലവാരത്തിനുവേണ്ടി ഏകീകരണ പദ്ധതിയുമായി നിയമനിർമാണവും കോടതി വ്യവഹാരവും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്റെ ഈ നടപടി ഹയർസെക്കൻഡറി വിദ്യാഭ്യാസ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയാണ്. കുട്ടികളുടെ ഭാവിയെകുറിച്ചുള്ള ഉത്തരവാദിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ അർഹരായ കുട്ടികൾക്കെല്ലാം പഠിക്കാൻ ആവശ്യമായ ബാച്ചുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സർക്കാർ അനുവദിച്ചുകൊടുക്കണം. തുടർപഠനത്തിന് അർഹത നേടിയിട്ടുള്ള കുട്ടികളുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും കൃത്യമായി അറിയാവുന്ന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വലിയ കൃത്യവിലോപമാണ് വരുത്തിയിരിക്കുന്നത്. 014-2015 വർഷങ്ങളിൽ അനുവദിച്ച ബാച്ചുകളിൽ ഇനിയും പൂർണമായും തസ്തിക നിർണയം നടത്തി അധ്യാപകരെ നിയമിച്ചിട്ടില്ല.
നിലവിൽ ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരെ ചൂഷ ണം ചെയ്യുന്ന സർക്കാർ, അനുവദിക്കപ്പെട്ട ഭൗതിക സൗകര്യങ്ങളിലും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടു നടത്തുന്ന അധ്യാപന പ്രക്രിയ വിദ്യാഭ്യാസ സംവിധാനത്തോടാകമാനം കാണിക്കുന്ന പ്രകടമായ നീതിനിഷേധമാണ്. അതിനാൽ രണ്ടാം ഘട്ടമായി അനുവദിച്ച 10 ശതമാനം പ്രവേശന ഉത്തരവു പിൻവലിക്കുകയോ അല്ലെങ്കിൽ അത് താൽപര്യം ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നും വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.