തിരുവനന്തപുരം: പാർട്ടിയിൽ നിലനിന്ന ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ സി.കെ. നാണു എംഎൽഎയെ ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.
സി.കെ നാണുവിനെ പാർട്ടി അധ്യക്ഷനായും മാത്യു ടി. തോമസിനെ നിയമസഭാ കക്ഷിനേതാവായും നിശ്ചയിച്ചതായി ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ കത്തിലൂടെ അറിയിച്ചു.
പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ദേവഗൗഡ, നീലലോഹിതദാസൻ നാടാർക്ക് പാർട്ടിയിൽ ഉചിതമായ പദവി നൽകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ദേശീയ നേതൃത്വം ഇടപെട്ട് മാത്യു ടി. തോമസിനെ രാജിവയ്പിക്കുകയും പകരം കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷന്റെ തീരുമാനം. തീരുമാനത്തിനു മുന്നോടിയായി കഴിഞ്ഞ 15 ന് മാത്യു ടി. തോമസ്, സി.കെ. നാണു, കെ. കൃഷ്ണൻകുട്ടി എന്നിവരുമായി ദേവഗൗഡ ചർച്ച നടത്തിയിരുന്നു.
വടകര എംഎൽഎയായ സി.കെ. നാണുവിനെ വടക്കൻ കേരളത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ അധ്യക്ഷനാക്കിയപ്പോൾ, നിയമസഭാകക്ഷി നേതൃസ്ഥാനം മാത്യു ടി. തോമസിനു നൽകിയത് തെക്കൻ കേരളത്തിന് പ്രാതിനിധ്യം നൽകാനാണെന്നും പാർട്ടിക്കുള്ളിൽ തമ്മിലടി പാടില്ലെന്നും ദേവഗൗഡ കർശന നിർദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
സി.കെ നാണുവിനെ പാർട്ടി അധ്യക്ഷനായും മാത്യു ടി. തോമസിനെ നിയമസഭാ കക്ഷിനേതാവായും നിശ്ചയിച്ചതായി ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ കത്തിലൂടെ അറിയിച്ചു.
പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ദേവഗൗഡ, നീലലോഹിതദാസൻ നാടാർക്ക് പാർട്ടിയിൽ ഉചിതമായ പദവി നൽകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ദേശീയ നേതൃത്വം ഇടപെട്ട് മാത്യു ടി. തോമസിനെ രാജിവയ്പിക്കുകയും പകരം കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷന്റെ തീരുമാനം. തീരുമാനത്തിനു മുന്നോടിയായി കഴിഞ്ഞ 15 ന് മാത്യു ടി. തോമസ്, സി.കെ. നാണു, കെ. കൃഷ്ണൻകുട്ടി എന്നിവരുമായി ദേവഗൗഡ ചർച്ച നടത്തിയിരുന്നു.
വടകര എംഎൽഎയായ സി.കെ. നാണുവിനെ വടക്കൻ കേരളത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ അധ്യക്ഷനാക്കിയപ്പോൾ, നിയമസഭാകക്ഷി നേതൃസ്ഥാനം മാത്യു ടി. തോമസിനു നൽകിയത് തെക്കൻ കേരളത്തിന് പ്രാതിനിധ്യം നൽകാനാണെന്നും പാർട്ടിക്കുള്ളിൽ തമ്മിലടി പാടില്ലെന്നും ദേവഗൗഡ കർശന നിർദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.