തൃശൂർ: സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും കണ്ണൂരിലുമായി രണ്ടു പുതിയ സ്പോർട്സ് മെഡിസിൻ സെന്ററുകൾ ആരംഭിക്കുമെന്നു വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ. തൃശൂരിലെ നവീകരിച്ച നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അക്വാട്ടിക് കോംപ്ലക്സിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കായികരംഗത്ത് വലിയ മാറ്റങ്ങളാണു കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് 24 നീന്തൽക്കുളങ്ങൾ ഉടൻ യാഥാർഥ്യമാകും. ലാലൂരിൽ നിർമിക്കുന്ന ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കായിക വികസനത്തിൽ തൃശൂരിനു വലിയ പരിഗണനയാണു സർക്കാർ നൽകിയിരിക്കുന്നത്.
കായിക വികസനത്തോടൊപ്പം കായിക താരങ്ങളുടെ ക്ഷേമവും സർക്കാർ ഉറപ്പുവരുത്തും. കായിക നയത്തിൽ കുട്ടികൾക്കു പ്രാധാന്യം നൽകും. 6.69 കോടി രൂപ ചെലവിലാണു നീന്തൽക്കുള സമുച്ചയം നവീകരിച്ചത്. വിദ്യാർഥികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കും. ചുരുങ്ങിയ കാലം കൊണ്ട് നീന്തൽ കേരളത്തിൽ ജനപ്രിയ കായിക ഇനമായി മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രാപ്തമായ നിർമാണപ്രവർത്തനങ്ങൾ തൃശൂരിലെ നീന്തൽ സമുച്ചയത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. വി.ആർ. സുനിൽകുമാർ എംഎൽഎ, കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായി. കൗണ്‍സിലർ എം.എസ്. സമ്പൂർണ, സംസ്ഥാന സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ഐ.എം. വിജയൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് റോജി ആന്റണി എന്നിവർ പങ്കെടുത്തു.
കായിക യുവജനകാര്യാലയം അഡീഷണൽ ഡയറക്ടർ ബി. അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ സഞ്ജയകുമാർ സ്വാഗതവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നന്ദിയും പറഞ്ഞു.
കായികരംഗത്ത് വലിയ മാറ്റങ്ങളാണു കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് 24 നീന്തൽക്കുളങ്ങൾ ഉടൻ യാഥാർഥ്യമാകും. ലാലൂരിൽ നിർമിക്കുന്ന ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കായിക വികസനത്തിൽ തൃശൂരിനു വലിയ പരിഗണനയാണു സർക്കാർ നൽകിയിരിക്കുന്നത്.
കായിക വികസനത്തോടൊപ്പം കായിക താരങ്ങളുടെ ക്ഷേമവും സർക്കാർ ഉറപ്പുവരുത്തും. കായിക നയത്തിൽ കുട്ടികൾക്കു പ്രാധാന്യം നൽകും. 6.69 കോടി രൂപ ചെലവിലാണു നീന്തൽക്കുള സമുച്ചയം നവീകരിച്ചത്. വിദ്യാർഥികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കും. ചുരുങ്ങിയ കാലം കൊണ്ട് നീന്തൽ കേരളത്തിൽ ജനപ്രിയ കായിക ഇനമായി മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രാപ്തമായ നിർമാണപ്രവർത്തനങ്ങൾ തൃശൂരിലെ നീന്തൽ സമുച്ചയത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. വി.ആർ. സുനിൽകുമാർ എംഎൽഎ, കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായി. കൗണ്‍സിലർ എം.എസ്. സമ്പൂർണ, സംസ്ഥാന സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ഐ.എം. വിജയൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് റോജി ആന്റണി എന്നിവർ പങ്കെടുത്തു.
കായിക യുവജനകാര്യാലയം അഡീഷണൽ ഡയറക്ടർ ബി. അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ സഞ്ജയകുമാർ സ്വാഗതവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നന്ദിയും പറഞ്ഞു.