പയ്യന്നൂര്‍: വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ആക്രി സാധനങ്ങള്‍ക്ക് നികുതിയിനത്തില്‍ വന്‍ ഇളവ് അനുവദിച്ചതോടെ മാലിന്യശേഖരണത്തിലൂടെ ഉപജീവനം കഴിച്ചിരുന്ന ആയിരങ്ങള്‍ പ്രതിസന്ധിയില്‍. ശേഖരിക്കുന്ന സാധനങ്ങൾക്ക് പകുതി വിലപോലും ലഭിക്കാതായതോടെ പലരും ഈ മേഖലയോട് വിടപറയുകയാണ്. ഇതോടെ നാട്ടില്‍ മാലിന്യം നിറയുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
മുന്‍കാലങ്ങളില്‍ അഞ്ചു ശതമാനം വാറ്റ് നികുതിയാണ് സ്ക്രാപ് സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ ഈടാക്കിയിരുന്നത്. ജിഎസ്ടി നടപ്പാക്കിയതോടെ നികുതി 18 ശതമാനമായി വര്‍ധിച്ചു. പത്തു ടണ്‍ വരുന്ന ഒരുലോഡ് ഇരുമ്പ് സ്ക്രാപ്പിന് 44,000 രൂപയാണ് നികുതിയായി അടയ്ക്കേണ്ടിവന്നതെന്ന് പയ്യന്നൂര്‍ പെരുമ്പയിലെ ആക്രി വ്യാപാരി കോഴിക്കോട് സ്വദേശി എന്‍.പി. സലാം പറയുന്നു. അതേസമയം ജപ്പാന്, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ക്രാപ്പുകള്‍ക്ക് സർക്കാർ നികുതിയില്‍ വലിയതോതില്‍ ഇളവനുവദിച്ചതോടെ വന്‍കിട റീസൈക്കിളിംഗ് യൂണിറ്റുകള്‍ വിദേശ സ്ക്രാപ്പുകള്‍ വാങ്ങാന്‍ തുടങ്ങി. താരതമ്യേന ഗുണനിലവാരം കൂടിയതും വിലക്കുറവും വിദേശ സ്ക്രാപ്പുകളുടെ ഡിമാൻഡ് വര്‍ധിപ്പിച്ചു.
ഇന്ത്യന്‍ സ്ക്രാപ്പുകള്‍ക്ക് ആവശ്യക്കാരില്ലാതായതോടെ ശേഖരിച്ചു വച്ചിരിക്കുന്ന സ്ക്രാപ്പുകള്‍ കെട്ടിക്കിടക്കുകയാണ്. സ്വഛ്ഭാരത്, ഹരിതകേരളം പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും ഇതിലൂടെ ശേഖരിക്കപ്പെടുന്നത് 20 ശതമാനം മാത്രം മാലിന്യങ്ങളാണ്. ഇ-മാലിന്യങ്ങളുള്പ്പെടുന്ന ഭൂരിഭാഗം മാലിന്യങ്ങളും ഒരു ചെലവുമില്ലാതെ ശേഖരിക്കുന്നതിലൂടെ നാടിനെ മാലിന്യമുക്തമാക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇപ്പോള്‍ വഴിയാധാരമായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 32 വര്‍ഷമായി ആക്രി വ്യാപാരരംഗത്തുള്ള സലാം പറയുന്നത് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്. വയനാട് ജില്ലയില്‍ ആക്രിവ്യാപാരം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ആക്രിസാധനങ്ങള്‍ എടുത്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കണ്ണൂര്‍ ജില്ലയിലും സമാനമായ പ്രതിസന്ധി നേരിടുന്നതിനാല്‍ വ്യാപാരികളുടെ യോഗം ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്. വയനാടിന്റെ ചുവടുപിടിച്ച് കണ്ണൂര്‍ ജില്ലയിലും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ നാട്ടില്‍ മാലിന്യം നിറയുന്ന സാഹചര്യമാണുണ്ടാകുക.
മുന്‍കാലങ്ങളില്‍ അഞ്ചു ശതമാനം വാറ്റ് നികുതിയാണ് സ്ക്രാപ് സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ ഈടാക്കിയിരുന്നത്. ജിഎസ്ടി നടപ്പാക്കിയതോടെ നികുതി 18 ശതമാനമായി വര്‍ധിച്ചു. പത്തു ടണ്‍ വരുന്ന ഒരുലോഡ് ഇരുമ്പ് സ്ക്രാപ്പിന് 44,000 രൂപയാണ് നികുതിയായി അടയ്ക്കേണ്ടിവന്നതെന്ന് പയ്യന്നൂര്‍ പെരുമ്പയിലെ ആക്രി വ്യാപാരി കോഴിക്കോട് സ്വദേശി എന്‍.പി. സലാം പറയുന്നു. അതേസമയം ജപ്പാന്, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ക്രാപ്പുകള്‍ക്ക് സർക്കാർ നികുതിയില്‍ വലിയതോതില്‍ ഇളവനുവദിച്ചതോടെ വന്‍കിട റീസൈക്കിളിംഗ് യൂണിറ്റുകള്‍ വിദേശ സ്ക്രാപ്പുകള്‍ വാങ്ങാന്‍ തുടങ്ങി. താരതമ്യേന ഗുണനിലവാരം കൂടിയതും വിലക്കുറവും വിദേശ സ്ക്രാപ്പുകളുടെ ഡിമാൻഡ് വര്‍ധിപ്പിച്ചു.
ഇന്ത്യന്‍ സ്ക്രാപ്പുകള്‍ക്ക് ആവശ്യക്കാരില്ലാതായതോടെ ശേഖരിച്ചു വച്ചിരിക്കുന്ന സ്ക്രാപ്പുകള്‍ കെട്ടിക്കിടക്കുകയാണ്. സ്വഛ്ഭാരത്, ഹരിതകേരളം പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും ഇതിലൂടെ ശേഖരിക്കപ്പെടുന്നത് 20 ശതമാനം മാത്രം മാലിന്യങ്ങളാണ്. ഇ-മാലിന്യങ്ങളുള്പ്പെടുന്ന ഭൂരിഭാഗം മാലിന്യങ്ങളും ഒരു ചെലവുമില്ലാതെ ശേഖരിക്കുന്നതിലൂടെ നാടിനെ മാലിന്യമുക്തമാക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇപ്പോള്‍ വഴിയാധാരമായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 32 വര്‍ഷമായി ആക്രി വ്യാപാരരംഗത്തുള്ള സലാം പറയുന്നത് ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്. വയനാട് ജില്ലയില്‍ ആക്രിവ്യാപാരം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ആക്രിസാധനങ്ങള്‍ എടുത്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കണ്ണൂര്‍ ജില്ലയിലും സമാനമായ പ്രതിസന്ധി നേരിടുന്നതിനാല്‍ വ്യാപാരികളുടെ യോഗം ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്. വയനാടിന്റെ ചുവടുപിടിച്ച് കണ്ണൂര്‍ ജില്ലയിലും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ നാട്ടില്‍ മാലിന്യം നിറയുന്ന സാഹചര്യമാണുണ്ടാകുക.